ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാം എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ മിഥ്യാധാരണ: വി.ടി. ബൽറാം
Monday, March 27, 2023 12:16 AM IST
കുറുപ്പന്തറ: ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതാകുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മോദിയും സര്‍ക്കാരും നടത്തുന്ന അവസാനത്തെ ശ്രമമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ഇപ്പോഴത്തെ നീക്കമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സമ്മേളനത്തോടുനുബന്ധിച്ചു കുറുപ്പന്തറയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതനീക്കത്തിലൂടെ ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മിഥ്യാധാരണ. വായടപ്പിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്നും ബല്‍റാം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്‍റ് അരുണ്‍ കൊച്ചുതറപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനം സംഘടന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. യുവജനറാലി മുന്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണയ്ക്കനാട് വലിയനിരപ്പില്‍ ജോജോയ്ക്ക് പുനരുദ്ധരിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് കൈമാറി. ഡിസിസി ഭാരവാഹികളായ സുനു ജോര്‍ജ്, ജോബോയ് ജോര്‍ജ്, ബിജു പുന്നത്താനം, ജെയ്ജി പാലക്കലോടി, ബേബി തൊണ്ടാംകുഴി, വി.കെ. സുരേന്ദ്രന്‍, ജോര്‍ജ് പയസ്, ജെനിന്‍ ഫിലിപ്പ്, അനീഷ തങ്കപ്പന്‍, ജിതിന്‍
ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോയ്, ജോയ്സ് വാഴയില്‍, ജിതിന്‍ ജെയിംസ്, സ്റ്റെഫിന്‍ മോഹന്‍, ജിസ് കൊല്ലംപറമ്പില്‍, ശരത് ശശാങ്കന്‍, ജിനു മുട്ടപ്പള്ളില്‍, ബിബിന്‍ ചാമക്കാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.