എരുമേലിക്ക് അവാർഡ്; പക്ഷേ, മാറാതെ മാലിന്യം
Monday, March 27, 2023 11:32 PM IST
എരുമേലി: ശബരിമല സീസണിലെ മാലിന്യ നിർമാർജനത്തിനു കഴിഞ്ഞ ദിവസം പുരസ്‌കാരം നേടിയ എരുമേലി പഞ്ചായത്തിൽ ആഴ്ചകളായിട്ടും നീക്കാതെ മാലിന്യക്കൂമ്പാരങ്ങൾ.
പഞ്ചായത്ത്‌ ഭരണം കൈയാളുന്ന സിപിഎമ്മിന്‍റെ എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസിനടുത്തു റോഡരികിൽ വരെ മാലിന്യങ്ങൾ കുന്നുകൂടിയ നിലയിലാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാകട്ടെ മൂക്ക് പൊത്താതെ കയറാനാവില്ല. കഴിഞ്ഞ ദിവസം കോട്ടയത്തു ചൈതന്യ സെന്‍ററിൽ നടന്ന ചടങ്ങിലാണ് പഞ്ചായത്തിനു പുരസ്‌കാരം ലഭിച്ചത്.
പാളിച്ചകളേറെ
വ്യക്തമായ മുന്നൊരുക്കമോ ദീർഘകാല ആസൂത്രണമോ ഇല്ലാതെ ഓരോ സമയത്തും ഭരണസമിതി ഓരോ പദ്ധതികൾ നടപ്പിലാക്കുന്ന രീതിയിലാണ് എരുമേലിയിൽ മാലിന്യ നിർമാർജനം. ഇതിനായി ചെലവിട്ട തുകയുടെ കണക്ക് കോടികളാണ്. മാലിന്യസംസ്കരണത്തിൽ ഇടയ്ക്കു ഗുണപരമായ മാറ്റങ്ങൾ പ്രകടമായെങ്കിലും വീണ്ടും തണുപ്പൻമട്ടിലാണ് നടപടികൾ.
പിന്തുണയില്ല
ക്ലീൻ എരുമേലി, ഗ്രീൻ എരുമേലി പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയശേഷം ഒരു വർഷം മുമ്പു മാലിന്യം ഇടാൻ പ്രത്യേക കിയോസ്കുകളുണ്ടായിരുന്നു. ഇതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ ഇട്ടാൽ പിഴ ചുമത്തിയിരുന്നു. എന്നാൽ, മാറ്റം കൊണ്ടുവന്ന ഉദ്യോഗസ്ഥർക്കു പിന്തുണ കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയായി. കിയോസ്കുകൾ നിർത്തി. മാലിന്യ ശേഖരണം ഹരിത കർമസേന വഴി നേരിട്ടായി. ഇത് ആദ്യം നാട്ടുകാരുമായി തർക്കത്തിൽ കുരുങ്ങി. പിന്നെ തർക്കം നിലച്ചു. ഇപ്പോൾ കുറച്ചു പേർ മാലിന്യവും ഫീസും നൽകും. മറ്റു ചിലർ ഫീസ് മാത്രം നൽകും. ബാക്കി ഭൂരിപക്ഷം പേരും ഒന്നും നൽകുന്നില്ല.
എന്തിനാണ് ഫീസ്?
ആക്രിക്കടയിൽ കൊടുത്താൽ ഇങ്ങോട്ട് പണം കിട്ടുന്ന മാലിന്യങ്ങൾ ഹരിത കർമസേനയ്ക്കു നൽകുമ്പോൾ ഫീസും കൊടുക്കണമെന്നത് അംഗീകരിക്കാൻ ചിലരെങ്കിലും ഇനിയും തയാറായിട്ടില്ല.
പക്ഷേ, പഞ്ചായത്ത്‌ ഓഫീസിൽനിന്നു കാര്യങ്ങൾ സാധിച്ചു കിട്ടണമെങ്കിൽ ഹരിത കർമസേനയ്ക്ക് ഫീസ് നൽകാതെ നിവൃത്തിയില്ലെന്ന ചിന്തയിലാണ് പലരും നൽകുന്നത്. പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് സേന വാങ്ങുന്നതെന്നു ചിലർ പഴി പറയുന്നു. കഴുകി കൊടുത്തില്ലെങ്കിൽ വാങ്ങില്ലെന്ന പരാതിയാണു മറ്റു ചിലർക്ക്.
പരിഹാരം അകലെയല്ല
സംശയങ്ങൾ മാറ്റി ബോധവ്തകരണം നടത്തിയാൽ ഹരിത കർമസേനയും നാട്ടുകാരും തമ്മിൽ സഹകരണം ഉറപ്പിക്കാനാകും. വിദ്യാർഥികളുടെ കാമ്പയിൻ ഇതിന് ഉപയോഗപ്പെടുത്തുന്നത് ഗുണം ചെയ്യും. രാസചേരുവ ഇല്ലാത്തത് ആണെന്ന സർട്ടിഫിക്കറ്റ് തുമ്പൂർമൂഴി മോഡൽ യുണിറ്റിൽ നിർമിക്കുന്ന ജൈവവളത്തിനു നേടാൻ കഴിയുംവിധം പ്രവർത്തിപ്പിച്ചാൽ വളം വില്പനയും മെച്ചപ്പെടും.
ഹരിത കർമസേനയ്ക്കു മാലിന്യങ്ങൾ നൽകുന്നതു സംബന്ധിച്ചു കൃത്യമായ കലണ്ടർ ഏകോപനവും പരാതി പരിഹാര സമിതികളും വാർഡുകളിൽ സാധ്യമാക്കിയാൽ വേർതിരിച്ച മാലിന്യങ്ങൾ ലഭിക്കാനും അതുവഴി വരുമാനം നേടാനും കഴിയും.

എല്ലാമുണ്ട്, പ്രയോജനമില്ല

നേർച്ചപ്പാറ വാർഡിൽ രണ്ടര ഏക്കർ സ്ഥലത്തു മാലിന്യ സംസ്കരണ യൂണിറ്റ്, പ്ലാസ്റ്റിക് പൊടിക്കുന്ന മെഷീൻ, ഭാരം നിർണയിക്കുന്നതും അമർത്തി ഒതുക്കുന്നതുമായ മെഷീനുകൾ, ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കി വിൽക്കാൻ തുമ്പൂർമുഴി മോഡൽ യൂണിറ്റ്, എല്ലാ വാർഡിലും ഹരിത കർമസേന, ഒരു ലോറി, ഡ്രൈവർ ഉൾപ്പടെ അഞ്ചു ശുചീകരണ ജീവനക്കാർ, ടൗണുകളിൽ ശുചീകരണ തൊഴിലാളികൾ രണ്ടു പേർ, ഡിടിപിസിയുടെ ഏഴു സ്ത്രീ തൊഴിലാളികൾ... സർവസന്നാഹങ്ങളും എരുമേലി പഞ്ചായത്തിലുണ്ട്.
എന്നാൽ, ലക്ഷങ്ങൾ കടന്നു കോടികളായി ചെലവിന്‍റെ കണക്ക് പെരുകുമ്പോഴും ഒരു രൂപയുടെ വരുമാനം പോലും ഇതുവരെയില്ല. വളം വില്പന നടന്നില്ല. യൂണിറ്റിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ ഏജൻസി കൊണ്ടുപോയതിന്‍റെ തുകകൾ ലക്ഷങ്ങൾ. മാസംതോറും വേതനവും ലോറിയുടെ ചെലവും വേറെ.