എരുമേലിയിൽ ഇന്ന് അവിശ്വാസം
Monday, March 27, 2023 11:32 PM IST
എരുമേലി: ജാമ്യമില്ലാ വകുപ്പിലുള്ള കേസ് മൂലം അവിശ്വാസ പ്രമേയത്തിന് അംഗം എത്തിയാൽ അറസ്റ്റ് ചെയ്തേക്കുമോയെന്ന കോൺഗ്രസിലെ ആശങ്ക മാറി. ഒപ്പം അവിശ്വാസപ്രമേയം പാസാക്കാനുള്ള ഭൂരിപക്ഷത്തിന് സ്വതന്ത്രന്‍റെ പിന്തുണ ഉറപ്പായതിന്‍റെ ആത്മവിശ്വാസത്തിൽ കോൺഗ്രസ്‌.
മരാമത്ത് പ്രവൃത്തിയുടെ ടെൻഡർ വൈകുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ അസി. എൻജിനിയർ എം. നവമിയുമായി ടൗൺ വാർഡ് മെംബർ നാസർ പനച്ചി ഓഫീസിൽവച്ച് സംസാരിച്ചതാണ് കേസായി മാറിയത്. പരസ്പരം തർക്കമാവുകയും വനിതയായ അസി. എൻജിനിയറെ ഓഫീസിനുള്ളിലാക്കി പുറത്തുനിന്ന് നാസർ കതക് അടച്ചുപൂട്ടിയെന്നുമുള്ള പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.
ഈ കേസിലാണ് ഇന്നലെ കോട്ടയം സെഷൻസ് കോടതി ഈ മാസം 30 വരെ നാസറിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത്.
അവിശ്വാസം ഇന്ന്
ഇടതുപക്ഷം ഭരിക്കുന്ന എരുമേലി പഞ്ചായത്തിൽ ഭരണത്തിനെതിരേ പ്രതിപക്ഷമായ കോൺഗ്രസ്‌ നൽകിയ അവിശ്വാസ പ്രമേയത്തിന് കമ്മിറ്റി വിളിച്ചു ചേർത്തിരിക്കുന്നത് ഇന്നാണ്. രാവിലെ 11നു വരണാധികാരിയും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയുമായ എസ്. ഫൈസലിന്‍റെ സാന്നിധ്യത്തിൽ പ്രസിഡന്‍റിനെതിരെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്‍റിനെതിരെയും അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കും. ഭരണം അടിമുടി അവതാളത്തിലാണെന്നും വികസനം ഇല്ലെന്നും ഉൾപ്പടെ ആരോപണങ്ങൾ ഉയർത്തിയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ്‌ നോട്ടീസ് നൽകിയിട്ടുള്ളത്.
ഭരണം മാറുമോ?
23 അംഗ ഭരണസമിതിയിൽ കോൺഗ്രസിലും ഇടതുപക്ഷത്തും 11 വീതം തുല്യ അംഗങ്ങളാണ്. അവശേഷിക്കുന്ന ഏക അംഗം സ്വതന്ത്രനാണ്. ഭൂരിപക്ഷം കിട്ടാൻ 12 അംഗങ്ങൾ വേണം. പ്രമേയത്തിന് അനുകൂലമായി കോൺഗ്രസസിലെ 11 പേരും ഒപ്പം സ്വതന്ത്രൻ ഇ.ജെ. ബിനോയിയുടെ പിന്തുണയും ഉറപ്പാക്കിയ നിലയിൽ ഭൂരിപക്ഷം ഉറപ്പാണെന്നാണ് കോൺഗ്രസിന്‍റെ അവകാശവാദം.
അതേസമയം, മുമ്പ് അവിശ്വാസപ്രമേയ സമയത്ത് സംഭവിച്ചത് പോലെ കോൺഗ്രസിൽനിന്ന് ആരെങ്കിലും വിട്ടുനിൽക്കുകയോ അല്ലെങ്കിൽ എതിരായി കൂടുതൽ വോട്ട് കിട്ടുകയോ ചെയ്‌താൽ ഭരണം നഷ്‌ടപ്പെടില്ല. ഈ സാധ്യതയിലാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ.