ശവപ്പെട്ടിയിൽ നെല്ലുമായി കർഷകരുടെ പ്രതിഷേധം
Tuesday, March 28, 2023 1:17 AM IST
തിരുവാർപ്പ്: തിരുവാർപ്പു പഞ്ചായത്തിലെ കണ്ണങ്കേരി പാടത്തെ കർഷകർ അവരുടെ നെല്ലുസംഭരണം നടത്താത്തതിൽ പ്രതിഷേധിച്ച് ശവപ്പെട്ടിയിൽ നെല്ലു നിറച്ചു പഞ്ചായത്ത് ഓഫീസിലെത്തിച്ച് പ്രതിഷേധിച്ചു.
പാടത്തെ കൊയ്ത്തു പൂർത്തിയാക്കിയിട്ട് 13 ദിവസം കഴിഞ്ഞിട്ടും നെല്ലു സംഭരിക്കാത്ത സപ്ലെെകോയുടെ കെടുകാര്യസ്ഥതയ്ക്കെതിരേയായിരുന്നു കർഷകരുടെ വേറിട്ട പ്രതിഷേധം.
ശക്തമായ ചൂടിൽ കൂടുതൽ ഉണങ്ങിയ നെല്ലാണ് കൊയ്ത് പാടത്തും ചിറയിലും മൂട (കൂട്ടി) യിട്ടിരുന്നത് . കഴിഞ്ഞദിവസങ്ങളിൽ ചെയ്ത മഴയിൽ നെല്ലിന്‍റെ അടിഭാഗം നനഞ്ഞ് കിളിർത്തു നശിക്കാറായെന്നുമാണ് കർഷകർ പറയുന്നത്. നെല്ലുസംഭരണത്തിനു ചുമട്ടു തൊഴിലാളി ക്ഷാമവും കിഴിവുതർക്കവുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഒരു ക്വിന്‍റൽ നെല്ലിന് നാലര കിലോ നെല്ല് കിഴിവ് (താര) നൽകണമെന്ന മില്ലുകാരുടെ ഏജന്‍റിന്‍റെ ആവശ്യം കർഷകർ അംഗീകരിക്കുന്നില്ല. പ്രതിഷേധ സമരം രാജ്മോഹൻ വെട്ടികുളങ്ങര ഉദ്ഘാടനം ചെയ്തു. സി.ജെ ശ്രീനാഥ്, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. സംഭരണം ഇനിയും ആരംഭിച്ചില്ലെങ്കിൽ ശക്തമായ മറ്റു സമര മാർഗങ്ങൾ ആരംഭിക്കുമെന്ന് കർഷകർ അറിയിച്ചു.