ജി -20 അതിഥികൾക്കായി പ്രത്യേക ബോട്ടുകൾ എത്തി
Thursday, March 30, 2023 12:11 AM IST
കുമരകം: ഇന്ന് ആരംഭിക്കുന്ന ജി -20 സമ്മേളനത്തിനെത്തുന്ന അതിഥികൾക്ക് സഞ്ചരിക്കാൻ കേരള ഷിപ്പിംഗ് ഇൻ ലാൻഡ് കാോർപറേഷനിൽനിന്നു പ്രത്യേക സുരക്ഷ സംവിധാനങ്ങളോടുകൂടിയ രണ്ട് ബോട്ടുകൾ സൂരി റിസാോർട്ടിൽ എത്തിച്ചു. പായൽ കൂട്ടങ്ങളെയും തിരമാലകളെയും ഫലപ്രദമായി അതിജീവിക്കാൻ പ്രത്യേക സജ്ജീകരണങ്ങളുള്ള ഡബിൾ എൻജിൻ ബോട്ടുകളാണ് എത്തിച്ചിരിക്കുന്നത്.

100 പേർക്ക് സുഖകരമായി ഇരുന്നു യാത്ര ചെയ്യാൻ കഴിയുന്നവയാണ് ഇരുബോട്ടുകളും. ഈ ബാോട്ടുകളിൽ നാവികസേനയുടെ പരിശോധനയും ഡോഗ് സ്വാകാഡിന്‍റെ പരിശോധനയും നടത്തി.

കൂടാതെ ഉദ്യോഗസ്ഥർക്ക് വേമ്പനാട്ടു കായൽ യാത്രക്കായി ഏഴു ഹൗസ് ബോട്ടുകളും കെടിഡിസിയിൽ എത്തിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളിലേറെയും സൂരി ഹോട്ടലിലേക്കാണ് എത്തിയത്. സമ്മേളന ഹാളിലെ അവസാനവട്ട ജാോലികൾ രാത്രി വൈകിയാണ് പൂർത്തിയായത്. ഇന്ന് രാവിലെ 10നു സമ്മേളനത്തിന്‍റെ കൊടിയുയരും.