ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം തകർന്നിട്ട് ഒന്നര വർഷം ; എന്നു നിർ‌മിക്കും ഈ പാലം?
Friday, March 31, 2023 10:45 PM IST
ഈരാറ്റുപേട്ട: ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം തകർന്നിട്ട് ഒന്നര വർഷം. ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട്, തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കു മീനച്ചിലാറിന്‍റെ മറുകരയിലെത്താനുള്ള ഏക ആശ്രയമായിരുന്നു രണ്ടടി വീതിയുള്ള ഈ നടപ്പാലം.

ഒന്നര വർഷം മുമ്പത്തെ മഹാപ്രളയത്തിൽ ഈ പാലത്തിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. പിന്നീട് ഈ പ്രദേശം സന്ദർശിച്ച മന്ത്രിമാരും ജനപ്രതിനിധികളും പുതിയ പാലം നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ജനങ്ങൾ ദുരിതത്തിൽ

പാലം തകർന്നതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഈ പാലത്തിലൂടെയാണ് സ്കൂൾ-കോളജ് വിദ്യാർഥികൾ യാത്ര ചെയ്തിരുന്നത്. പാലം തകർന്നതോടെ കാരയ്ക്കാട് സ്കൂളിലെ വിദ്യാർഥികൾ ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴു കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ സ്കൂളിൽ എത്തുന്നത്.

തോണി മറിഞ്ഞും ചങ്ങാടം പൊട്ടിയും അപകടങ്ങൾ പതിവായ സമയത്താണ് 40 വർഷം മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടെ നടപ്പാലം പണിതത്. ഇവിടെ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് ഒരു പതിറ്റാണ്ട് മുമ്പുള്ള ജനങ്ങളുടെ ആവശ്യമാണ്.

തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാന പാതയും ഈ പുഴയുടെ ഇരുവശത്തുകൂടി കടന്നു പോകുന്നു. ഇവിടെ പാലം പണിതാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് പോകുന്നവർക്ക് ആറു കിലോമീറ്റർ ദൂരം കുറച്ച് സഞ്ചരിച്ചാൽ മതി. ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്കിൽനിന്ന് ഒഴിവാകാം.

അധികൃതരുടെ അനാസ്ഥ

ഈരാറ്റുപേട്ട നഗരസഭയും തലപ്പലം പഞ്ചായത്തും പാലം പണിയുന്നതു സംബന്ധിച്ചു പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാലം ഒലിച്ചുപോയിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും യാതൊരു അനുകൂല നടപടിയും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നാശമുണ്ടായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പലങ്ങൾ പുനർനിർമിച്ചപ്പോൾ ഈ പാലത്തെ മാത്രം അവഗണിക്കുകയാണ് ചെയ്തതെന്നും ജനപ്രതിനിധികൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.