താത്കാലിക നിയമനങ്ങൾക്ക് സ്റ്റോപ്പ്‌
Sunday, May 28, 2023 1:43 AM IST
എരുമേലി: അടുത്ത ദിവസം എഴുത്തു പരീക്ഷ നടത്തി താത്്കാലിക നിയമനങ്ങൾ നടത്താനിരുന്ന പഞ്ചായത്ത്‌ ഭരണസമിതിക്ക് തിരിച്ചടിയായി ഹൈക്കോടതി ഇടപെടൽ. നിലവിൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട യുവതിയാണ് കോടതിയെ സമീപിച്ചത്. യുവതി ജോലി ചെയ്തിരുന്ന തസ്തികയിൽ അടുത്ത മാസം 16 വരെ നിയമനം തടഞ്ഞ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ഇതേത്തുടർന്നു മുഴുവൻ നിയമന നടപടികളും നിർത്തിവയ്ക്കേണ്ട സ്ഥിതിയിൽ പഞ്ചായത്ത്‌ ഭരണസമിതി.

വിഷയത്തിൽ നിയമോപദേശം തേടിയശേഷം ഇന്നു തീരുമാനമെടുക്കുമെന്ന് ഭരണസമിതി അറിയിച്ചു. കോടതി ഉത്തരവ് മറ്റു തസ്തികകൾക്കും ബാധകമാണോ എന്ന് ഉറപ്പ് വരുത്താനുണ്ടെന്നു ഭരണസമിതി പറയുന്നു. അസിസ്റ്റന്‍റ് എൻജിനിയറുടെ ഓഫീസിൽ സഹായത്തിനായുള്ള ക്ലർക്ക്, സൈറൺ ഓപ്പറേറ്റർ, ആംബുലൻസ് ഡ്രൈവർ എന്നീ താത്്കാലിക തസ്തികകളിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇക്കഴിഞ്ഞ 25 നായിരുന്നു അപേക്ഷ നൽകേണ്ട അവസാന തീയതി.

അസിസ്റ്റന്‍റ് എൻജിനിയറുടെ ഓഫീസിൽ സഹായത്തിനായുള്ള ക്ലർക്ക് തസ്തികയിൽ നിലവിൽ ജോലി ചെയ്തിരുന്ന എരുമേലി സ്വദേശിനിയായ അഞ്ജലി രവീന്ദ്രനെ ജോലിയിൽനിന്നു നീക്കിയാണ് ഈ തസ്തികയിൽ പുതിയ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അഞ്ജലി ഹർജി നൽകുകയായിരുന്നു.

സൈറൺ ഓപ്പറേറ്റർ ആയാണ് മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് അഞ്ജലിയെ നിയമിച്ചത്. പിന്നീട് അസിസ്റ്റന്‍റ് എൻജിനിയറുടെ ഓഫീസിൽ ക്ലർക്ക് തസ്തികയിലേക്ക് മാറ്റിനിയമിച്ചു. ഈ തീരുമാനത്തെ അന്ന് പഞ്ചായത്ത്‌ കമ്മിറ്റിയിൽ പ്രതിപക്ഷമായ കോൺഗ്രസ്‌ എതിർക്കുകയും വിയോജനക്കുറിപ്പ് എഴുതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫ് ഭരണം മാറി യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ അഞ്ജലിയെ ജോലിയിൽനിന്നു നീക്കുകയായിരുന്നു.

മുൻ എൽഡിഎഫ് ഭരണസമിതിയിൽ വൈസ് പ്രസിഡന്‍റായിരുന്ന ഗിരിജ സഹദേവന്‍റെ മകന്‍റെ ഭാര്യയാണ് അഞ്ജലി. ഗിരിജ വൈസ് പ്രസിഡന്‍റായിരിക്കെയാണ് മരുമകൾ നിയമിക്കപ്പെട്ടതെന്നും തുടർന്നുള്ള അടുത്ത തവണത്തെ എൽഡിഎഫ് ഭരണത്തിൽ സൈറൺ ഓപ്പറേറ്റർ സ്ഥാനത്തുനിന്ന് മാറ്റി ക്ലർക്കായി നിയമിച്ചെന്നും ഈ നിയമന നടപടികളിൽ അപാകത ഉണ്ടായിരുന്നതിനാലാണ് ജോലിയിൽ നിന്നു നീക്കിയതെന്നും യുഡിഎഫ് ഭരണസമിതി പറയുന്നു.

ഒന്നര വർഷമായി ലഭിച്ച പുതിയ ആംബുലൻസ് ഇതുവരെ സേവനത്തിനു വിനിയോഗിക്കാൻ ഡ്രൈവറെ നിയമിക്കാത്തതിനാൽ കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായാണ് ഡ്രൈവർ നിയമനം നടത്താനിരുന്നത്. അതേസമയം സൈറൺ ഓപ്പറേറ്റർ തസ്തിക അനാവശ്യമാണെന്ന് ആക്ഷേപം ശക്തമാണ്.

അവധി ദിനങ്ങൾ ഒഴികെ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്നു പ്രാവശ്യം ഏകദേശം ഒരു മിനിറ്റ് ദൈർഘ്യത്തിൽ മുഴക്കേണ്ട സൈറൺ മനുഷ്യസഹായം ഇല്ലാതെ ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കാൻ ആധുനിക സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനായി മാസംതോറും ശമ്പളം നൽകി ഒരാളെ നിയമിക്കുന്നത് പാഴ്ച്ചെലവാണെന്നാണ് ആക്ഷേപം.