കല്ലറ സ്‌കൂളിലേക്ക് കുട്ടികളെ അയയ്ക്കാൻ ഭയന്ന് രക്ഷിതാക്കള്‍
Sunday, May 28, 2023 1:54 AM IST
കടുത്തുരുത്തി: സ്‌കൂള്‍ തുറക്കാനിനി ഏതാനും ദിവസങ്ങള്‍ മാത്രം; എന്നാൽ ഈ സ്‌കൂളിലേക്ക് എങ്ങനെ കുട്ടികളെ അയക്കുമെന്ന ആശങ്കയില്‍ രക്ഷിതാക്കള്‍.

അധികൃതരുടെ അവഗണനയില്‍ തകര്‍ച്ച നേരിടുന്ന കല്ലറ ഗവണ്‍മെന്‍റ് എസ്എംവി എല്‍പി സ്‌കൂളിന് ശാപമോക്ഷമുണ്ടാകുമോ‍?. നൂറ്റാണ്ടിലേറേ പഴക്കമുള്ള സ്‌കൂള്‍ കല്ലറ പഞ്ചായത്തിലെ ഏറ്റവും ആദ്യത്തെ സ്‌കൂളായിട്ടാണ് കരുതുന്നത്. സ്‌കൂൾ കെട്ടിടം നന്നാക്കാത്തതിനാല്‍ പുതിയ അധ്യയന വര്‍ഷത്തിലക്കുള്ള കുട്ടികളുടെ പ്രവേശനം പ്രതിസന്ധിയിലായിരിക്കുകയാണ്. നനയാതിരിക്കാന്‍ സ്‌കൂന്‍റെ മേല്‍ക്കൂരയില്‍ പടുത വലിച്ചു കെട്ടിയിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കളും ഭയക്കുകയാണ്. ഇതേത്തുടര്‍ന്ന് സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ആരും തയാറാകാത്ത അവസ്ഥയാണ്. കോവിഡ് കാലത്താണ് തകര്‍ച്ചയിലായ പ്രധാന കെട്ടിടം അടച്ചത്. പിന്നീട് നാളിതുവരെ യാതൊരു അറ്റകുറ്റപ്പണികളും ഇവിടെ നടത്തിയിട്ടില്ല. മഴയില്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് ഏതുനിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലും.

സ്‌കൂള്‍ രേഖകളും ഇപ്പോഴത്തെ അവസ്ഥയില്‍ നാശാവസ്ഥയിലാണ്. മുണ്ടാര്‍ മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് ഈ സ്‌കൂളിലാണ്. നഴ്സറി വിഭാഗത്തില്‍ 27 കുട്ടികളും ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ 57 കുട്ടികളുമാണ് നിലവില്‍ സ്‌കൂളിലുള്ളത്. സ്‌കൂളിന് മുന്നിലൂടെ കടന്നുപോകുന്ന വൈക്കം - കല്ലറ റോഡിന്‍റെ മറുവശത്ത് 27 പേര്‍ക്കുള്ള നഴ്സറി സ്‌കൂള്‍ കെട്ടിടത്തിലാണ് എല്‍പി വിദ്യാര്‍ഥികളുടെ ക്ലാസ് നടക്കുന്നത്.

രണ്ട് ക്ലാസ് മുറിക്ക് മാത്രം സ്ഥലമുള്ള ഇവിടെ നാല് ക്ലാസുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 13 കുട്ടികളാണ് പുതിയ അധ്യയന വര്‍ഷം ഇതുവരെ പ്രവേശനം നേടിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്‍റെ ശോച്യാവസ്ഥയും കാടുപിടിച്ച കളിസ്ഥലവും കണ്ട രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ക്കാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ പറയുന്നു.

സ്‌കൂള്‍ കെട്ടിടത്തിന്‍റെ ശോച്യാവസ്ഥ പരിഹരിച്ചാല്‍ മുണ്ടാര്‍, കല്ലറ മേഖകളില്‍നിന്ന് കൂടുതല്‍ കുട്ടികള്‍ ഇവിടെ എത്തുമെന്നാണ് ഇവര്‍ പറയുന്നത്. നിരവധി തവണ സി.കെ. ആശ എംഎല്‍എ, വിദ്യാഭ്യാസവകുപ്പ് തുടങ്ങിയവർക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും നാളിതുവരെ ഉണ്ടായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.