കോട്ടയത്ത് വ്യാപക തട്ടിപ്പ് : സ്ഥലം വാങ്ങാൻ വണ്ടിച്ചെക്ക് നല്കും, പണം കടംവാങ്ങി മുങ്ങും
Wednesday, May 31, 2023 11:46 PM IST
കോട്ട‌യം: റിയൽ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവിൽ വണ്ടിച്ചെക്ക് നൽകി വ്യാപക നിലയിൽ ജില്ലയിൽ തട്ടിപ്പ്. ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ ഹിന്ദിക്കാരായി രംഗപ്രവേശം ചെയ്യുന്ന മലയാളിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്.
ഞീഴൂർ സ്വദേശിയായ അഭിഭാഷകന്‍റെ ഒരു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 15ഏക്കർ സ്ഥലം 15കോടിക്കു വാങ്ങാൻ ഒരു സംഘം ആളുകൾ എത്തുന്പോൾ തുടങ്ങുന്നു തട്ടിപ്പ്. ഇവർക്ക് സ്ഥലം ഇഷ്ട‌പ്പെടുന്നു. രണ്ടു മൂന്നു ദിവസം കൊണ്ട് സ്ഥലമുടമയുടെ പ്രീതി സന്പാദിക്കുന്നു. കൂടെ വരുന്ന ഒരാൾ ബ്രോക്കറാകുന്നു.
ഇയാൾക്ക് മൂന്ന് ശതമാനം കമ്മീഷൻ നൽകണമെന്ന് ആവശ്യപ്പെടുന്നു. സ്ഥലമെടുത്താൽ കമ്മീഷൻ കൊടുക്കാൻ ഉടമയ്ക്കും പ്രയാസമില്ല. പിന്നീട് സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ കോപ്പികൾ വാങ്ങും.
കരാർ എഴുതാൻ എഴുത്തുകാരന്‍റെ അടുത്ത് എത്തി ചെക്ക് അഡ്വാൻസാ‌യി നൽകി ഉടമയെ സന്തോഷിപ്പിക്കുന്നു. ഉടമയു‌ടെ പ്രീതി സന്പാദിച്ചു കഴിഞ്ഞു കൂടെ‌ വരുന്ന പൂജാരിയെ കൊണ്ടു ഒരു ലക്ഷം രൂപ കടം ചോദിപ്പിക്കും. ചെക്ക് കൈയിലിരിക്കുന്നതു കൊണ്ട് ഉടമ കൊടുക്കുന്നു. പിന്നീട് ഇവരാരും ഉടമ‌യുടെ അടുത്തേക്ക് വരില്ല.
കൈയിലിരിക്കുന്ന ചെക്ക് ബാങ്കിൽ കൊടുക്കുന്പോഴാണ് വണ്ടി ചെക്കാണെന്ന് അറിയുന്നത്. കടം കൊടുത്ത ഒരു ലക്ഷം നഷ്ടപ്പെടുകയും ചെ‌യ്യും. അഭിഭാഷകനു സംഭവിച്ചതു പോലെ നിരവധി പേർക്കാണ് പണം നഷ്ട‌പ്പെട്ടിരിക്കുന്നത്.
പ്രതികൾ മലയാളികളാണെന്നു മാത്രമേ അറിയാവൂ. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരം സംഭവങ്ങളിൽ പരാതി വരാറുണ്ടെന്നു പോലീസ് പറയുന്നു.