വഴിവിളക്കുകൾ കത്തിക്കാൻ നടപടിയില്ല; ചെയർപേഴ്സണെ തടഞ്ഞുവച്ചു
Wednesday, May 31, 2023 11:55 PM IST
ഏറ്റുമാനൂർ: നഗരസഭയിൽ വഴിവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജിനെ തടഞ്ഞുവച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ അനുകൂല തീരുമാനമുണ്ടായതിനെത്തുടർന്നാണ് കൗൺസിലർമാർ പിരിഞ്ഞുപോയത്.

മാസങ്ങളായി നഗരസഭയിൽ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. മാറ്റി സ്ഥാപിക്കുന്നതിനായി ട്യൂബ്സെറ്റുകളും ബൾബുകളും വാങ്ങിയിരുന്നു. എന്നാൽ, ഇവയ്ക്ക് ഗുണനിലവാരമില്ലെന്നു പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് നഗരസഭാ കാര്യാലയത്തിൽ ഇവ സൂക്ഷിച്ചിരിക്കുകയാണ്.

എന്നാൽ, ഇതിനുശേഷവും വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നത്. ഇതിനിടെ ഗുണനിലവാരമില്ലെന്നു കണ്ട് ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ട്യൂബ് സെറ്റുകളുടെയും ബൾബുകളു‌ടെയും സ്റ്റോക്കിൽ കുറവുണ്ടെന്നും അവർ ആരോപിക്കുന്നു.

ഗുണനിലവാരമുള്ള സാമഗ്രികൾ വരുത്തി മാറ്റി സ്ഥാപിച്ച് ജൂൺ അഞ്ചു മുതൽ വഴിവിളക്കുകൾ പ്രകാശിപ്പിച്ചുതുടങ്ങുമെന്നും സൂക്ഷിച്ചു വച്ചിരിക്കുന്ന സാമഗ്രികൾ സ്റ്റോക്ക് രജിസ്റ്ററുമായി ഒത്തുനോക്കി പരിശോധിക്കുമെന്നും ചെയർപേഴ്സൺ ലൗലി ജോർജ് ഉറപ്പു നൽകിയതിനെത്തുടർന്നാണ് കൗൺസിലർമാർ ഉപരോധം അവസാനിപ്പിച്ചത്.

ചെയർപേഴ്സന്‍റെ ഉറപ്പുപോലെ പ്രശ്നപരിഹാരം കാണാതെ മുനിസിപ്പൽ കൗൺസിൽ യോഗമോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗമോ നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു മുന്നറിയിപ്പ് നൽകി. ഇ.എസ്. ബിജു, പി.എസ്. വിനോദ്, ബിബീഷ്, ബീന ഷാജി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.