റെയിൽവേ സ്റ്റേഷൻ റോഡിൽ നിറയെ കുഴികൾ, വെളിച്ചവുമില്ല
Friday, June 2, 2023 11:42 PM IST
അതിരമ്പുഴ: ഏറ്റുമാനൂർ - അതിരമ്പുഴ റോഡിൽ മനയ്ക്കപ്പാടത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിറയെ കുഴികൾ. രാത്രിയായാൽ വഴിവിളക്കുകളുമില്ല. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയും മടങ്ങുകയും ചെയ്യുന്ന യാത്രക്കാർ ബുദ്ധിമുട്ടുന്നു.
വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് റെയിൽവേ സ്റ്റേഷൻ മാറ്റി സ്ഥാപിച്ച സമയത്ത് സുരേഷ് കുറുപ്പിന്‍റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ചതാണ്. ഇപ്പോൾ നിറയെ കുഴികളായിരിക്കുന്നു. ചെറുവാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്ക് കുഴിയിൽ ചാടാതെ സഞ്ചരിക്കാനാകാത്ത നിലയിലാണ്.
റോഡിൽ വെളിച്ചമില്ലാത്തത് സാഹചര്യം കൂടുതൽ വഷളാക്കുന്നു. കാൽനടയാത്രക്കാർക്കാണ് രാത്രിയിൽ കൂടുതൽ ബുദ്ധിമുട്ട്. വഴിവിളക്കുകൾ സ്ഥാപിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. റോഡ് റെയിൽവേയുടെ അധീനതയിലായതിനാൽ പഞ്ചായത്തിന് വഴിവിളക്കുകൾ സ്ഥാപിക്കാനും സാധിക്കില്ല. റോഡ് റീടാർ ചെയ്യണമെന്നും അതുവരെ കുഴികളടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും റോഡിനെ ആശ്രയിക്കുന്ന യാത്രക്കാർ ആവശ്യപ്പെടുന്നു.