വേദഗിരിയിൽ വളരുന്നത് ജോജോയുടെ സ്വപ്നവനം
Sunday, June 4, 2023 10:40 PM IST
ഏറ്റുമാനൂർ: ജോജോ ജോർജിന്‍റെ ഇച്ഛാശക്തിയിൽ വേദഗിരിയിൽ വളരുന്നത് അഞ്ചരയേക്കർ വിസ്തൃതിയുള്ള വനം. ചെറുപ്പത്തിലേ മനസിൽ കുടിയേറിയ പ്രകൃതിസ്നേഹം ജോജോയെ പരിസ്ഥിതി പ്രവർത്തകനായി രൂപപ്പെടുത്തുകയായിരുന്നു.

അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ പെടുന്ന വേദവ്യാസഗിരി എന്നറിയപ്പെടുന്ന വേദഗിരി കുന്നിലെ അഞ്ചര ഏക്കർ വരുന്ന സ്ഥലത്താണ് ജോജോയുടെ നേതൃത്വത്തിൽ മൂന്നു വർഷം മുമ്പ് മരങ്ങൾ വച്ചുപിടിപ്പിച്ചത്. ഒന്നാം വാർഡ് മെംബറാണ് ജോജോ ജോർജ് ആട്ടേൽ. പഞ്ചായത്ത് മെംബറായ ശേഷമാണ് അദ്ദേഹം ഈ പദ്ധതിയുമായി രംഗത്തിറങ്ങുന്നത്.

ഈ സ്ഥലത്തിന്‍റെ മൂലാധാരം സോഷ്യൽ ഫോറസ്ട്രി വകുപ്പിന്‍റെ പേരിലാണെന്നു മനസിലാക്കിയ ജോജോ പദ്ധതിയുമായി സോഷ്യൽ ഫോറസ്ട്രി വകുപ്പിനെ സമീപിക്കുകയായിരുന്നു. വകുപ്പിൽ നിന്നും ശക്തമായ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. രണ്ടായിരത്തിലേറെ വൃക്ഷത്തൈകൾ അവർ സ്ഥലത്തെത്തിച്ചു നൽകി. കാടു വെട്ടിത്തെളിച്ച്, ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് തൈകൾ നടാൻ ഏറെ അധ്വാനം വേണ്ടിവന്നു. ആയിരത്തി അഞ്ഞൂറോളം തൈകൾ പിടിച്ചു. പക്ഷേ പ്രദേശത്ത് തമ്പടിച്ച ലഹരിസംഘങ്ങൾ അഞ്ഞൂറോളം തൈകൾ പിഴുതുകളഞ്ഞു. അവയ്ക്ക് പകരം തൈകൾ വച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ജോജോ.

ഇപ്പോൾ ആയിരത്തോളം തൈകൾ വളർന്നു വരുന്നു. അവയിൽ അരയാൽ, ചന്ദനം, രക്തചന്ദനം, ആര്യവേപ്പ്, ഇലഞ്ഞി, പ്ലാവ്, മാവ്, മന്ദാരം, മഞ്ചാടി, ഞാവൽ, വാക, പേര, തമ്പകം, വാളംപുളി, ദന്തപാല, ചോരപാല, നീർമരുത്, പലക പയ്യാനി, തേൻപുളി, ആനച്ചെവിയൻ, പുത്രജീവ, വെട്ടി, കറുവാപ്പട്ട, കരിമരം, ചേരത്താലി, അടയ്ക്കാ പൈൻ, പൂമല മരം, തുടങ്ങി ഒട്ടേറെ വൃക്ഷങ്ങൾ.

കാട് വെട്ടിത്തെളിക്കുന്നതിനും തൈകൾക്ക് വളമിടുന്നതിനുമായി ഒരു വർഷം ശരാശരി 50,000 രൂപ ചെലവുവരുന്നുണ്ട്. ഈ തുക ഏകദേശം പൂർണമായിത്തന്നെ ജോജോയ്ക്ക് സ്വയം കണ്ടെത്തേണ്ടി വരുന്നുണ്ട്. പ്രതിവർഷം 50,000 രൂപ സ്പോൺസർ ചെയ്യാൻ ഏതെങ്കിലും സ്ഥാപനങ്ങൾ തയാറായാൽ അത് ജോജോയുടെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഊർജമാകും.

ഈ വനവത്കരണ പദ്ധതിയുടെ പേരിലാണ് സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ വനംമിത്ര അവാർഡ് ജോജോയ്ക്ക് ലഭിച്ചത്. വിപുലീകരിച്ച് പുനർ നിർമിച്ച ഗാന്ധിനഗർ - മെഡിക്കൽ കോളജ് റോഡിന്‍റെ ഇരുവശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്ച് പരിപാലിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത് ജോജോയെയാണ്.