അധികൃതരുടെ അവഗണനയിൽ കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ
Thursday, June 8, 2023 11:49 PM IST
കുമരകം: ബോട്ടുകൾ എത്താത്ത കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിന്‍റെ കൈവരികൾ തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ഇന്‍റർലോക്ക് പാകിയ തറയും പൊട്ടിപ്പൊളിഞ്ഞു ദുരവസ്ഥയിലാണ്. ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്ന കുമരകത്തെ ടൂറിസത്തിനുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ് ബോട്ട് ടെർമിനലിന്‍റെ ശോചനീയാവസ്ഥ.
ടെർമിനലിൽ ബോട്ടുകൾ എത്തുന്നില്ലെങ്കിലും അവിടെയെത്തുന്ന സഞ്ചാരികൾക്കു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനവും തകർന്നിട്ട് ഏറെ നാളായി. ടൂറിസം രംഗത്ത് മുന്നേറാൻ കുമരകം ഫെസ്റ്റ് ഉൾപ്പെടെ നടത്തി ശ്രദ്ധ നേടിയ കുമരകത്തെ പ്രധാന സഞ്ചാരകേന്ദ്രമായി വളരേണ്ട ബോട്ട് ടെർമിനലാണ് ദിനംപ്രതി അധികൃതരുടെ അവഗണന മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ഭരണകൂടത്തിനോടു നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെട്ട നിലവാരത്തിൽ സംരക്ഷിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിശ്ചിത നിരക്കിൽ പ്രവേശനം നടത്തുകയും പകലും രാത്രിയും ടെർമിനലിൽ സുരക്ഷാ ജീവനക്കാരെ ഏർപ്പാടാക്കുകയും ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തി സഞ്ചാരികൾക്കു പ്രയോജനം ലഭിക്കുന്ന രീതിയിൽ കടകൾ ആരംഭിക്കാൻ അനുവദിക്കുകയും വഴി വാടക ഈടാക്കി വരുമാനം കണ്ടെത്താവുന്നതാണ്. ദീർഘവീക്ഷണം ഇല്ലാതെ പൊതുമുതൽ നശിപ്പിക്കുന്ന നടപടി അവസാനിപ്പിച്ച് മികച്ച രീതിയിൽ ടെർമിനൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കാൻ അധികാരികൾ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നാട്ടുകാർക്ക് ഏറെ ഉപകാരപ്പെടേണ്ട മത്സ്യസങ്കേതം നശിപ്പിച്ച് അതിന്‍റെ സ്ഥാനത്താണ് കോടികൾ മുടക്കി ബോട്ടുടെർമിനൽ നിർമിച്ചത്. ടൂറിസം വകുപ്പ് നിർമിച്ച ബാേട്ടു ടെർമിനൽ ഇപ്പോൾ കുമരകം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലാണ്.