പ്ലാസ്റ്റിക്, മാലിന്യം, മണ്ണ്, ചെളി നിറഞ്ഞ് ഓടകള്‍
Thursday, June 8, 2023 11:56 PM IST
കടുത്തുരുത്തി: പ്ലാസ്റ്റിക്ക് ചാക്കുകളും ഫ്ളെക്സും മണ്ണും ചെളിയും മാലിന്യങ്ങളാലുമെല്ലാം നിറഞ്ഞ് ഓടകള്‍ അടഞ്ഞു. മഴ പെയ്താല്‍ കടുത്തുരുത്തി ഉള്‍പ്പെടെയുള്ള ടൗണുകളില്‍ വെള്ളക്കെട്ട് പതിവായി. മാലിന്യങ്ങളും എക്കലും ചെളിയും നിറഞ്ഞു റോഡരികിലെ ഓടകള്‍ പൂര്‍ണമായും മൂടിയ നിലയിലാണ്.
ശക്തമായ മഴയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പരിമിതപ്പെട്ടതോടെ വെള്ളം റോഡില്‍ കെട്ടി നില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും. ഓടയില്‍നിന്നുള്ള മലിനജലം കലരുന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതില്‍ ചവുട്ടി നടക്കുന്നവര്‍ നേരിടുന്നത്. റോഡിന്‍റെ വശങ്ങളിലെ കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്ന വ്യാപാരികളും വാഹനം പാര്‍ക്കു ചെയ്യുന്നവരും കാല്‍നടയാത്രികരും വിദ്യാര്‍ഥികളുമെല്ലാം ഇതുമൂലം ദുരിതത്തിലാണ്.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നു വ്യാപാരികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പലതവണ ആവശ്യപ്പെട്ടെണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കടുത്തുരുത്തി ടൗണിലെ ഓടയില്‍കൂടി സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യമൊഴുക്കുന്നത് പരസ്യമായ രഹസ്യമാണെങ്കിലും അധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. പോലീസ് സ്റ്റേഷനു സമീപം ഓടയടഞ്ഞു പതിവായി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. സമീപത്തെ വ്യാപാരികള്‍ കമ്പുകളുമായെത്തി ഓടയില്‍ അടിഞ്ഞിരിക്കുന്ന മാലിന്യവും പ്ലാസ്റ്റിക്കും ഫ്ളെക്സുമെല്ലാം നീക്കി വെള്ളക്കെട്ട് ഒഴിവാക്കുകയാണ് ചെയ്യുന്നത്.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു സെന്‍റ് മൈക്കിള്‍സ് സ്‌കൂളിലേക്കും താഴത്തുപള്ളി, വലിയപള്ളി എന്നിവടങ്ങളിലേക്കും പോകുന്ന പ്രധാന റോഡായ പള്ളി റോഡിലും മലിനജലം കെട്ടിനില്‍ക്കുകയാണ്. റോഡില്‍ വെളളം നിറഞ്ഞ് കിടക്കുന്ന സമയത്ത് ഇതുവഴിയുള്ള കാല്‍നടയാത്ര ദുഷ്‌കരമാണ്. മുട്ടോളം പൊക്കത്തില്‍ ഈ റോഡില്‍ വെള്ളം ഉയരുന്ന അവസ്ഥയാണ്. മഴ കഴിഞ്ഞാലും മണിക്കൂറുകള്‍ കഴിഞ്ഞേ റോഡിലെ വെള്ളമിറങ്ങൂ. ഈ ഭാഗത്തുനിന്നുള്ള വെള്ളം വലിയതോട്ടിലേക്ക് ഒഴുക്കുന്നതിനായി നിര്‍മിച്ചിട്ടുളള ഓടയാണ് മണ്ണും ചെളിയും നിറഞ്ഞടഞ്ഞത്. സാധാരണ മഴയ്ക്കു മുമ്പ് ഓടകള്‍ വൃത്തിയാക്കാറുണ്ടെങ്കിലും ഇക്കുറി കടുത്തുരുത്തി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മാത്രാണ് ശുചീകരണം നടത്തിയിട്ടുള്ളത്.
തലയാഴം: വൈക്കം -വെച്ചൂർ റോഡിൽ മാരാംവീട് ബസ് സ്റ്റോപ്പിനു സമീപവും ഉല്ലല സ്റ്റേറ്റ് ബാങ്കിന് മുൻവശത്തും വെള്ളക്കെട്ട് രൂക്ഷമായത് യാത്രികർക്ക് ദുരിതമാകുന്നു. മഴ കനത്താൽ റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് മാരാംവീട്, ഉല്ലല എസ്ബി ഐയ്ക്ക് സമീപത്തെ റോഡിലും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌-എം തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെറിയ മഴ പെയ്താൽപോലും റോഡിന് ഇരുവശങ്ങളിലും വെള്ളം നിറയുകയാണ്. വാഹനാപകടങ്ങൾ ഉണ്ടാകാനും സാധ്യതയേറുകയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള വഴിയില്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതിനു കാരണം. റോഡിനിരുവശവും ഓടകൾ നിർമിച്ചു വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് ജോസ് കാട്ടിപ്പറമ്പലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. എൻ. സോമൻ, ഷാജി ചില്ലയ്ക്കൻ, പ്രദീപ് കുമാർ ആയില്യം, ബിനിഷ് തൈത്തറ, സണ്ണി മലയിൽ, ഷാജി എസ്തപ്പാൻ, തുടങ്ങിയവർ പ്രസംഗിച്ചു.