ചങ്ങനാശേരി ബിവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം; പ്രതികള്‍ ഇതര സംസ്ഥാനക്കാരെന്ന്
Friday, June 9, 2023 1:15 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെ മോഷണത്തിനു പിന്നിൽ ബംഗാളികളെന്ന് സൂചന.
കഴിഞ്ഞമാസം നാലിനു പുലര്‍ച്ചെയാണ് ബിവറേജസ് ഔട്ട്‌ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് പതിനായിരത്തിലേറെ രൂപയും അഞ്ചു കുപ്പി വിദേശമദ്യവും മോഷ്ടിക്കപ്പെട്ടത്.
ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ പൂട്ടുപൊളിച്ച് മോഷണം നടത്തുന്നതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചത്. തുടരന്വേഷണത്തിലാണ് ഇതരസംസ്ഥാനക്കാരാണ് മോഷണത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്.
വിവിധ മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ കഴിഞ്ഞദിവസം കാലടി പോലീസ് പിടികൂടിയിട്ടുണ്ട്. കാലടിയില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ഇവരെ പിടികൂടിയതെന്നും ഇവരെ ചോദ്യം ചെയ്തപ്പോള്‍ ചങ്ങനാശേരിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം സംബന്ധിച്ച തെളിവുകളും ലഭിച്ചതായി പറയുന്നു. കാലടി പോലീസ് എടുത്ത കേസില്‍ പ്രതികള്‍ റിമാന്‍ഡിലാണ്.
കോട്ടയം കാരാപ്പുഴയില്‍ വാടകവീട്ടില്‍ താമസിച്ചാണ് പ്രതികള്‍ മോഷണം പതിവാക്കിയതെന്ന സൂചനയുമുണ്ട്.