കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ സിനിമാപ്രവർത്തകൻ പിടിയിൽ
Friday, June 9, 2023 11:40 PM IST
മുണ്ടക്കയം: കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ സിനിമാ പ്രവർത്തകൻ പിടിയിൽ.
കഞ്ചാവ് വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ (28) എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 225 ഗ്രാം കഞ്ചാവും തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസും പിടികൂടി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. പായ്ക്കറ്റൊന്നിന് 2,000 രൂപയാണ് വാങ്ങിയിരുന്നത്. അസിസ്റ്റന്‍റ് കാമറമാനായ സുഹൈൽ സുലൈമാൻ സിനിമ പ്രവർത്തനത്തിനു പോകുമ്പോഴും മയക്കുമരുന്നു കൈവശം വയ്ക്കാറുള്ളതായും എക്സൈസ് പറയുന്നു. കോളജ് വിദ്യാർഥികൾക്കടക്കം ഇയാൾ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആഴ്ചകൾനീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്.
കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്‍റീവ് ഓഫീസർ കെ.ആർ. ബിനോദ്, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനിൽകുമാർ, നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എസ്. നിമേഷ് , കെ.വി. പ്രശോഭ്, ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ കെ.കെ. അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.