നെത്തല്ലൂർ ജംഗ്ഷനു ശാപമായി വെള്ളക്കെട്ട്
Sunday, June 11, 2023 1:59 AM IST
കറുകച്ചാൽ: നെത്തല്ലൂർ ജംഗ്ഷനു ശാപമായി വെള്ളക്കെട്ട് തുടരുന്നു. നടപടി സ്വീകരിക്കാതെ അധികൃതർ. ഒരു മഴ പെയ്താൽ കറുകച്ചാൽ-വാഴൂർ റോഡിലെ നെത്തല്ലൂർ കവലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് വർഷങ്ങളായുള്ള കാഴ്ചയാണ്.

അണിയറപ്പടി, മാണികുളം റോഡ് എന്നിവിടങ്ങളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം നെത്തല്ലൂർ ജംഗ്ഷനിൽ വന്നാണ് അടിയുന്നത്. ഒരു കിലോമീറ്റർ അകലെയുള്ള കറുകച്ചാൽ ടൗണിൽനിന്നു വരെ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാർ പറയുന്നു.

മഴ പെയ്തു മാറിയാലും ദിവസങ്ങളോളം വെള്ളക്കെട്ടാണ്. ഏകദേശം 30 അടിയോളം ദൂരത്തിലാണ് റോഡിൽ പൂർണമായി വെള്ളം കെട്ടിക്കിടക്കുന്നത്. ഇവിടെയുണ്ടായിരുന്ന കലുങ്ക് കാലപ്പഴക്കത്താൽ മണ്ണ് വീണ് അടഞ്ഞു. ഇതേത്തുടർന്ന് വെള്ളം ഒഴുകിപ്പോകാൻ മാർഗം ഇല്ലാതായതാണ് വെള്ളക്കെട്ട് രൂപം കൊള്ളാൻ കാരണം.

വാഴൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ നിർത്തുന്ന ഭാഗം പൂർണമായി വെള്ളത്തിലാണ്. യാത്രക്കാർ ഈ വെള്ളക്കെട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർ ഓടി മാറിയില്ലെങ്കിൽ ചെളിവെള്ളത്തിൽ കുളിക്കുന്ന സ്ഥിതിയാണ്. കവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലും കോട്ടയം റോഡിലേക്കും വെള്ളം ഒഴുകിയെത്തുന്നതു പതിവാണ്. വെള്ളം കെട്ടികിടക്കുന്നത് ഈ ഭാഗത്തെ വ്യാപാരികൾക്കും ഏറെ ബുദ്ധി മുട്ടുകളാണ് സൃഷ്ടിക്കുന്നത്.

മഴക്കാലം തുടങ്ങുന്പോൾ മുതലുള്ള നെത്തല്ലൂർ ജംഗ്ഷനിലെ വെള്ളക്കെട്ട് വർഷങ്ങളായി തുടർന്നിട്ടും പരിഹാരം കാണാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടി അപഹാസ്യമാണെന്നു നാട്ടുകാർ പറയുന്നു. റോഡിന്‍റെ ഇരുവശങ്ങളിലും ഓടയില്ലാത്തതും വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുന്നു. കലുങ്കിന്‍റെ അടിവശം പൂർണമായി വൃത്തിയാക്കി മണ്ണ് നീക്കം ചെയ്യാതെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയില്ല.

വെള്ളക്കെട്ട് ടാറിംഗ് പൊട്ടിപൊളിയുന്നതിനും കാരണമാകുന്നുണ്ട്. വെള്ളത്തിനൊപ്പം മണ്ണും ചരലും ചെളിയും റോഡിൽ വന്നുനിരക്കും. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികൻ ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടിരുന്നു.