ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരേ പ്രതിരോധ യജ്ഞം 27 മുതൽ
Tuesday, May 21, 2024 6:25 AM IST
കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ തടയുന്നതിന് 27 മുതൽ ജൂൺ 21 വരെ ഊർജിത രോഗപ്രതിരോധ നടപടി പ്രഥമം പ്രതിരോധം എന്ന പേരിൽ നടപ്പാക്കും.

മഴ കനത്തതോടെ ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ രോഗ നിരീക്ഷണ സെൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ വർധിക്കാതിരിക്കാൻ ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പ്രഥമം പ്രതിരോധം നടപ്പാക്കുക.

പരിപാടിയുടെ ഭാഗമായി കൊതുക് ഉറവിട നിർമാർജനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.

മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന് 27, 28 തീയതികളിൽ പൊതു, സ്വകാര്യ കിണറുകൾ ഉൾപ്പെടെ എല്ലാ കുടിവെള്ള സ്രോതസുകളും പൊതുജന പങ്കാളിത്തത്തോടെ ക്ലോറിനേറ്റ് ചെയ്യും. സ്വകാര്യ കിണറുകൾ വീട്ടുകാരുടെകൂടി സഹകരണത്തോടെയായിരിക്കും ക്ലോറിനേറ്റ് ചെയ്യുക. വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്‍റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും.

ജൂൺ ഒന്നുമുതൽ നാലുവരെ കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി തൊഴിലിന്‍റെ ഭാഗമായി മലിനജല സമ്പർക്കം പുലർത്തുന്നവരുടെ വീട്ടിലെത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ വിതരണം ചെയ്യും. ആശാ പ്രവർത്തകരായിരിക്കും ഗുളിക വിതരണം നടത്തുക.

ഡെങ്കിപ്പനി പ്രതിരോധത്തിനായി സ്കൂൾ, വീട്, ജോലിസ്ഥലങ്ങൾ, കൈതച്ചക്ക, റബർ തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിടനിർമാർജനം നടത്തും. 29, ജൂൺ അഞ്ച്,12,19 തീയതികളിൽ സ്കൂളുകൾ, 30, ജൂൺ ആറ്,13, 20 തീയതികളിൽ ജോലിസ്ഥലങ്ങൾ, തോട്ടങ്ങൾ, 31, ജൂൺ ഏഴ്,14, 21 തീയതികളിൽ വീടുകൾ എന്നിങ്ങനെയായിരിക്കും കൊതുകു നിർമാർജനം നടത്തുക.


കുഞ്ഞുങ്ങൾക്ക് വയറിളക്കമുണ്ടായാൽ ഒആർഎസ് ചികിത്സ ഉറപ്പുവരുത്തുന്നതിനായി അഞ്ചുവയസുവരെയുള്ള കുട്ടികളുള്ള എല്ലാ വീടുകളിലും ഒആർഎസ് പായ്ക്കറ്റുകൾ എത്തിച്ചു നൽകും. കൂടാതെ ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ഒആർഎസ് ഡിപ്പോകളായി കരുതി കൈവശം ആവശ്യത്തിന് കരുതൽ ഒആർഎസ് പാക്കറ്റുകൾ സൂക്ഷിക്കും.


കോട്ടയം ചലഞ്ച് മൊബൈൽ ആപ്ലിക്കേഷൻ

പ്രാദേശികതലത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ തയാറാക്കിയ Kottayam challenge എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. വിവിധ ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കടകൾ, ഓഫീസുകൾ ഉൾപ്പെടെയുള്ള ഇതര സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവർ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് 27 മുതലുള്ള ഓരോ ആഴ്ചയും തങ്ങൾ ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം.

ശുചീകരണ പ്രവർത്തനം ചെയ്യുന്നതിന് മുൻപും ശേഷവുമുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഏറ്റവും നന്നായി പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും ജില്ലാ തലത്തിൽ അവാർഡ് നൽകും.