മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും കടുവ അഞ്ചു പശുക്കളെ കൊന്നു
Monday, October 3, 2022 10:40 PM IST
മൂന്നാര്‍: കാടിറങ്ങുന്ന കടുവ ഇന്നലയും തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കൊന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കടുവ പശുക്കളെ കൊല്ലുന്നത്.

കഴിഞ്ഞ ദിവസം കടുവ അഞ്ചു പശുക്കളെ കൊല്ലുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും കെഡിഎച്ച്പി കമ്പനിയുടെ നമയക്കാട് എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനില്‍ അഞ്ചു പശുക്കളെ കടുവ കൊന്നത്.

കഴിഞ്ഞ ദിവസം പശുക്കള്‍ കൊല്ലപ്പെട്ട വീടുകള്‍ക്കു സമീപം തന്നെയാണ് ഇന്നലയും തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ കൊന്നത്. തൊഴിലാളികളായ വില്‍സണ്‍, പളനിസാമി, വേല്‍മുരുകന്‍, അന്തോണി എന്നിവരുടെ പശുക്കാണ് കൊല്ലപ്പെട്ടത്. പളനിസാമിയുടെ മൂന്നു പശുക്കളും ഒരു കന്നുക്കുട്ടിയും വേല്‍മുരുകന്‍റെ ഒരു പശുവുമാണ് കൊല്ലപ്പെട്ടത്. കടുവാ ആക്രമണത്തിനെതിരെ എസ്‌റ്റേറ്റു മേഖലകളില്‍ തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാവുകയാണ്.
സംഭവ സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരോട് വന്യജീവികളില്‍ നിന്നും തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പശുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചത്ത പശുവിന്‍റെ ജഡവുമായി റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.

ചത്ത കന്നുകാലികളുടെ പോസ്റ്റ്‌മോര്‍ട്ടം നയമക്കാട് എസ്‌റ്റേറ്റില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നിഷാ റേച്ചലിന്‍റെ നേതൃത്വത്തില്‍ നടത്തി. വന്യജീവി ആക്രമണത്തില്‍ പകച്ച തൊഴിലാളികളെ ആശ്വസിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായ നിരവധി പേര്‍ എസ്‌റ്റേറ്റിലെത്തി. ഡിഎഫ്ഒ വി.വിനോദ്, ദേവികുളം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.