തൊടുപുഴ പുഴയോര ബൈപാസ് ജില്ലാ കളക്ടർ അടപ്പിച്ചു
Friday, December 9, 2022 10:29 PM IST
തൊടുപുഴ: നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയ തൊടുപുഴ പുഴയോര ബൈപാസ് ജില്ലാ കളക്ടർ ഇടപെട്ട് അടപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം വൻ അപകടങ്ങൾക്കു കാരണമാകുമെന്നും ഗതാഗതം നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്‍റ് ആർടിഒ പി.എ. നസീറിന്‍റെ റിപ്പോർട്ടിൻപ്രകാരമാണ് നടപടി.

റിപ്പോർട്ട് ലഭിച്ച് നിമിഷങ്ങൾക്കകം റോഡിലെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ചു.

ഒന്നര കിലോമീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലും നിർമാണം പുർത്തിയായ പുഴയോര ബൈപാസ് റോഡും പുഴയുമായി രണ്ടരമീറ്റർ അകലമേയുള്ളൂ. പുഴയും റോഡും തമ്മിൽ വേർതിരിക്കാൻ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടില്ല. റോഡ് മാർക്കിംഗുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, റിഫ്ളക്ടീവ് പോസ്റ്റുകൾ, പാരപ്പറ്റുകൾ എന്നിവയും ഇല്ല.

റോഡ് നിരപ്പിൽനിന്നു 10 മീറ്റർ താഴെ തൊടുപുഴയാറാണ്. സംരക്ഷണഭിത്തിയോടു ചേർന്ന് കരിങ്കൽകൂനയുമുണ്ട്.

ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്ന ഈ റോഡിലൂടെ രാത്രിയിലടക്കം അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ ദൂരക്കാഴ്ച ലഭിക്കില്ല. വാഹനങ്ങൾ നിയന്ത്രണംവിട്ട് പുഴയിലേക്കോ പുഴയിൽ വെള്ളം കുറവുള്ള സമയങ്ങളിൽ കരിങ്കൽ കൂനയിലേക്കോ മറിഞ്ഞാൽ വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു. പൂർണതോതിൽ റോഡ് സജ്ജമാകുന്നതുവരെ എല്ലാത്തരത്തിലുമുള്ള ഗതാഗതവും നിരോധിക്കണമെന്ന് ജില്ലാ റോഡ് സേഫ്റ്റി കണ്‍വീനർകൂടിയായ എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് ലഭിച്ചയുടൻ റോഡ് അടിയന്തരമായി അടയ്ക്കാൻ തൊടുപുഴ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സി. എൻജിനീയർ ശൈലേന്ദ്രന് ജില്ലാ കളക്ടർ നിർദേശം നൽകുകയായിരുന്നു.