പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പോക്സോ പ്രതിയെ കണ്ടെത്താനായില്ല
Tuesday, January 24, 2023 10:23 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ കണ്ടെത്താനായില്ല. പോലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രിയിലും തെരച്ചില്‍ തുടരുകയാണ്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പിതാവാണു തിങ്കളാഴ്ച രാത്രി പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. നെടുങ്കണ്ടത്ത് മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കുന്നതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി പിടിയിലായ രണ്ടു പ്രതികളെ തിങ്കളാഴ്ച രാത്രിയോടെയാണു മജിസ്‌ട്രേറ്റിന്‍റെ വസതിയില്‍ എത്തിച്ചത്.
ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൈവിലങ്ങ് അഴിച്ചശേഷം കേസിലെ ഒന്നാം പ്രതിയുടെ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നു രണ്ടാം പ്രതിയെ മജിസ്‌ട്രേട്ടിന്‍റെ അടുക്കലേക്ക് എത്തിക്കുന്നതിനിടെ ഒന്നാം പ്രതി വസതിയില്‍നിന്നു പോലീസിന്‍റെ കണ്ണുവെട്ടിച്ചു ഇറങ്ങിയോടുകയായിരുന്നു.
മജിസ്‌ട്രേറ്റിന്‍റെ വീടിനു സമീപം മിനി സിവില്‍ സ്റ്റേഷനു പുറകിലുള്ള കാട്ടിലേക്ക് ഓടിയ ഇയാളെ കണ്ടെത്താനായി തിങ്കളാഴ്ച രാത്രിതന്നെ കൂടുതല്‍ പോലീസെത്തി തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ പുലര്‍ച്ചെവരെ കാട് അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ കല്ലാര്‍ പുഴയുടെ സമീപം, ബഥനി ആശ്രമ പരിസരം, പത്തിനിപ്പാറ എന്നിവിടങ്ങളില്‍ പ്രതിയെ കണ്ടതായി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പുഴയോരത്ത് മുളംകാടിനുള്ളില്‍ ഒരാള്‍ ഇരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നു കല്ലാര്‍ മുതല്‍ താന്നിമൂട് വരെയുള്ള ഭാഗത്ത് പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തി. പിന്നീട് പത്തിനിപ്പാറ, നെല്ലിപ്പാറ, പാമ്പാടുംപാറ തുടങ്ങിയ പ്രദേശങ്ങളിലും അതിര്‍ത്തി മേഖലകളിലും നാട്ടുകാരുടെ സഹായത്തോടെ പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തി.
ഇതിനിടെ, താന്നിമൂട് അമ്മന്‍ചേരിപ്പടിയില്‍ രണ്ടു തവണ തെരച്ചില്‍ സംഘത്തിനു മുന്നിലെത്തിയ ഇയാള്‍ അതിവേഗം ഓടി രക്ഷപ്പെട്ടു. ഈ പ്രദേശത്ത് പോലീസ് നായയെ എത്തിച്ചും തെരച്ചില്‍ നടത്തി.
നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട്, വണ്ടന്മേട്, കട്ടപ്പന പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ചാണ് തെരച്ചില്‍ തുടരുന്നത്.
കാടുകള്‍ക്കുള്ളില്‍ പ്രതിയുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.