പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ മൂന്നുപേരെ അറസ്റ്റ്ചെയ്തു
Tuesday, June 6, 2023 11:38 PM IST
കട്ടപ്പന: സുഹൃത്തിന്‍റെ പെൺ സുഹൃത്തിനെ പോലീസ് കൊണ്ടുപോകുന്നതു തടഞ്ഞ നാലംഗ സംഘത്തിൽപ്പെട്ട മൂന്നു പേരെ അറസ്റ്റ്ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുവദിച്ചപ്പോൾ ഇയാളുടെ സുഹൃത്തുക്കൾ പോലീസിന്‍റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന്‍റെ പേരിൽ അഴിക്കുള്ളിലായി.
വണ്ടന്മേട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കൊച്ചറ മന്തിപ്പാറ അരിമറ്റത്തിൽ ജോമിഷ് (33), സുൽത്താൻമേട് പൂവേലിൽ മനു (33), മന്തിപ്പാറ പുന്നക്കൽ ജോയൽ (30) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ നാലിനാണ് രക്ഷിതാക്കൾ വണ്ടന്മേട് പോലീസിൽ പരാതി നൽകിയത്. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെ പെൺകുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു. എസ്എച്ച്ഒ വി.എസ്.നവാസിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി യുവാവിന്‍റെ ആൺ സുഹൃത്തിന്‍റെ വീട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കൾ പോലീസിനെ തടഞ്ഞു.
യുവാക്കളിൽ നാലു പേർക്കെതിരേ പോലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു. അതേസമയം, കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവദിച്ചു.