തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി മുന്നണികൾ: മൂവാറ്റുപുഴയിൽ തരംഗം തീർത്ത് ഡീൻ
Saturday, April 13, 2024 2:55 AM IST
മുവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് ജന്മനാടായ മുവാറ്റുപുഴയിൽ ലഭിച്ചത് ആവേശകരമായ വരവേൽപ്പ്. ആദ്യഘട്ട സ്ഥാനാർഥി പര്യടനത്തിനെത്തിയ ഡീനിനെ നാട്ടുകാർ കാർഷിക വിഭവങ്ങൾ ഉൾപ്പെടെ നൽകിയാണ് സ്വീകരിച്ചത്.

രാവിലെ വടക്കൻ പാലക്കുഴയിൽനിന്നും ആരംഭിച്ച സ്ഥാനാർഥി പര്യടനം കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് വള്ളമറ്റം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു.

പാലക്കുഴ, ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന എന്നീ പഞ്ചായത്തുകളിലായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം. മൂങ്ങാകുന്ന്, മാറിക, പുളിക്കമാലി, പാലക്കുഴ, നീറാന്പുഴ, കല്ലൂർക്കാട്, നാഗപ്പുഴ, പെരുമാകണ്ടം, കല്ലൂർ കുളപ്പുറം, കടവൂർ, ഞാറക്കാട്, ചാത്തമാറ്റം, പൈങ്ങോട്ടൂർ, ഞാറൂർ ടോപ്പ്, പെരുന്പല്ലൂർ എന്നി പ്രദേശങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർഥിയെ കണിക്കൊന്നയും റോസാപ്പൂക്കളും പഴങ്ങളും നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്.

ഉച്ചയ്ക്കുശേഷം മൂഴി, പാറക്ക പീടിക, വക്കാത്തിപ്പാറ, തൃക്കേപ്പടി, പറന്പഞ്ചേരി, പുളിന്താനം, പോത്താനിക്കാട് ടൗണ്‍, പേരമംഗലം, ആയവന, കുഴുന്പിൽതാഴം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. പിന്നീട് തോട്ടാഞ്ചേരി, വരാപ്പിള്ളിമ്യാൽ, പുന്നമറ്റം, കടുംപിടി, അഞ്ചൽപ്പെട്ടി, സിദ്ധൻപടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കലന്പൂർ ജംഗ്ഷനിൽ സമാപിച്ചു.

100 ശതമാനം എംപി ഫണ്ടും മണ്ഡലത്തിൽ വിനിയോഗിച്ചതായി ഡീൻ കുര്യാക്കോസ് സ്വീകരണ യോഗങ്ങളിൽ പറഞ്ഞു. ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തും. ‌രാവിലെ കോളപ്രയിൽ ആരംഭിക്കുന്ന പര്യടനം വെങ്ങല്ലൂരിൽ സമാപിക്കും.