വഴിയോരക്കച്ചവടം ഒഴിപ്പിച്ചിട്ടെന്ത്; ഇപ്പോൾ ഉന്തുവണ്ടിക്കച്ചവടം?
1428762
Wednesday, June 12, 2024 3:42 AM IST
തൊടുപുഴ: നഗരത്തിലെ ഫുട്പാത്തുകളും വഴിയോരങ്ങളും കൈയേറി നടത്തുന്ന ഉന്തുവണ്ടിക്കച്ചവടം ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നതായി ആക്ഷേപം ഉയരുന്നു. ഒരാഴ്ച മുന്‍പ് നഗരത്തിൽ ഫുട്പാത്തുകളും മറ്റും കൈയേറിയുള്ള അനധികൃത കച്ചവടം ഒഴിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും മറ്റും ഉന്തുവണ്ടിക്കച്ചവടം ആരംഭിച്ചിരിക്കുന്നത്.
അന്പലം ബൈപാസ് റോഡ്, ജ്യോതി സൂപ്പർബസാർ, മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡ് പരിസരം, പാലാ റോഡിലെ സ്വകാര്യബസ് സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം ഉന്തുവണ്ടിക്കച്ചവടം വ്യാപകമാകുകയാണ്.
ഇതുമൂലം വാഹനങ്ങൾക്ക് സൈഡ് കൊ ടുക്കുന്നതിനും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനും ബുദ്ധിമുട്ടായിരിക്കുകയാണ്. പലയിടത്തും ഗതാഗതക്കുരുക്കിനും ഇതു കാരണമാകുന്നുണ്ട്.
നേരത്തേ നിരത്തുകൾ കൈയേറി കച്ചവടം നടത്തുന്നത് നഗരസഭ മുൻകൈയെടുത്ത് ഒഴിപ്പിക്കുകയും ഇത്തരത്തിൽ കച്ചവടം നടത്തുന്നവർക്ക് ലൈസൻസ് നൽകി നിശ്ചിത സ്ഥലം നിശ്ചയിച്ചുനൽകുകയും ചെയ്തിരുന്നു.
ഇതോടെ ഫുട്പാത്തുകൾ കൈയേറിയുള്ള കച്ചവടം താത്കാലികമായി നിലച്ചിരുന്നെങ്കിലും അധികൃതർ കണ്ണടച്ചതാണ് ഉന്തുവണ്ടി കച്ചവടം വ്യാപകമാകാനും ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കായി മാറാനും ഇടയാക്കിയിരിക്കുന്നത്.