കോതമംഗലത്ത് 23.19 ശതമാനം പൂർത്തിയാക്കി
Friday, September 23, 2022 11:37 PM IST
കോതമംഗലം: കോതമംഗലത്ത് 23.19 ശതമാനം പേർ വോട്ടർ ഐഡിയും-ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചു. വോട്ടർ ഐഡിയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനം കോതമംഗലത്ത് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ജില്ലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മേഖലയും കോതമംഗലമാണ്. ആകെ 39,725 പേരാണ് നിയോജക മണ്ഡലത്തിൽ വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാർ, ക്യാന്പുകൾ, ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി 38,498 പേരും നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ, വി പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നീ സേവങ്ങൾ ഉപയോഗിച്ച് സ്വന്തമായി 1,227 പേരുമാണ് ഉദ്യമത്തിൽ പങ്കാളികളായത്.
ബിഎൽഒമാരുടെ പ്രവർത്തനത്തിന് പുറമെ വരും ദിവസങ്ങളിൽ കൂടുതൽ ക്യാന്പുകൾ സംഘടിപ്പിക്കുമെന്ന് തഹസിൽദാർ റേച്ചൽ കെ. വർഗീസ് അറിയിച്ചു. തൊഴിലിടങ്ങളും ആളുകൾ കൂടുന്ന മറ്റ് സ്ഥലങ്ങളും കേന്ദ്രീകരിച്ച് ക്യാന്പ് നടത്താനാണ് തീരുമാനം. എൽആർ തഹസിൽദാർ കെ.എം. നാസറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ക്രമീകരിച്ച ക്യാന്പിൽ വൻ പങ്കാളിത്തം ഉണ്ടായിരുന്നു. പട്ടികവർഗ കോളനികളിലും ക്യാന്പ് നടത്തുന്നത് പരിഗണയിലുണ്ട്. പന്തപ്ര ആദിവാസി ഊരിൽ ഒരാഴ്ച മുന്പ് നടത്തിയ ക്യാന്പിനോട് മികച്ച പ്രതികരണമാണ് ലഭിച്ചത്. യുവതി-യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കോതമംഗലത്തെ പ്രധാന കലാലയങ്ങളിൽ പ്രചാരണ പരിപാടികളും വോട്ടർ ഐഡി - ആധാർ ബന്ധിപ്പിക്കൽ ക്യാന്പും സംഘടിപ്പിക്കും.