യുക്രെയ്നിൽ നിന്നു മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനത്തിന് കൈക്കൂലി ആവശ്യപ്പെട്ട് ഇടനിലക്കാർ
Saturday, September 24, 2022 11:38 PM IST
കൊച്ചി: യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽ നിന്നു മടങ്ങിയെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് പഠനം പുനരാരംഭിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട് ഇടനിലക്കാർ. വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം തുടരാനുള്ള ട്രാന്‍സ്‌ക്രിപ്റ്റുകള്‍ (മാര്‍ക്ക്‌ ലിസ്റ്റ്) ലഭ്യമാക്കാൻ 1000 ഡോളര്‍ വീതം ആവശ്യപ്പെട്ടതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നത്. വിഷയത്തിൽ പ്രതിഷേധവുമായി ഇന്നലെ കൊച്ചിയിലെ വിവിധ സ്വകാര്യ വിദ്യാഭ്യാസ ഏജൻസികൾക്കു മുന്നിൽ വിദ്യാർഥികളും രക്ഷിതാക്കളും എത്തി.

ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ലഭ്യമാക്കാൻ 1000 ഡോളര്‍ വീതം നല്‍കാനാകില്ലെന്ന് കൊച്ചി രവിപുരത്ത് യോഗം ചേര്‍ന്ന അറുപതോളം രക്ഷിതാക്കളും വ്യക്തമാക്കി. കേരളത്തിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കാതെ തന്നെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ലഭിച്ചതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പങ്കെടുത്ത കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്‍ വിദേശ വിദ്യാഭ്യാസ ഏജന്‍സി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഉടനെ മാര്‍ക്ക് ലിസ്റ്റുകളും ബന്ധപ്പെട്ട രേഖകളും ശരിയാക്കി നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കി. ചർച്ചകൾക്കുശേഷം മെഡിക്കൽ തുടർപഠനത്തിനു തടസം സൃഷ്ടിക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാമെന്ന് സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികൾ ഉറപ്പ് നൽകി.

വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം തുടരാനുള്ള ട്രാന്‍സ്‌ക്രിപ്റ്റുകള്‍ 10 ദിവസത്തിനകം ലഭ്യമാക്കാമെന്ന് കൊച്ചിയിലെ പ്രമുഖ ഏജന്‍സി അറിയിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്. യുക്രെയ്നിൽ മെഡിക്കൽ പഠനത്തിനു കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ മുഖേനയാണ് യുക്രെയ്നില്‍ എത്തിയത്.

ഇതര ഏജന്‍സികളിലും വരും ദിവസങ്ങളിൽ സന്ദര്‍ശനം നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും രക്ഷിതാക്കൾ പരാതി നല്‍കിയിട്ടുണ്ട്.