ലഹരി പിടിയില്‍ കൊച്ചി
Friday, September 30, 2022 12:05 AM IST
കൊച്ചി: ലഹരിയുടെ പിടിയില്‍നിന്ന് കൊച്ചിയെ മുക്തമാക്കാന്‍ തീവ്രയജ്ഞവുമായി പോലീസ്. അനധികൃത ലഹരി ഉപയോഗ, വില്‍പ്പന കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തി കുറ്റകൃത്യം തടയുകയെന്ന ലക്ഷ്യത്തോടെ നഗരത്തില്‍ 'സർപ്രൈസ്ഡ് ഡ്രൈവ്' ന് കൊച്ചി സിറ്റി പോലീസ് തുടക്കമിട്ടു. ചൊവ്വാഴ്ച ആരംഭിച്ച ഡ്രൈവില്‍ ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സെന്‍ട്രല്‍ എസി ജയകുമാര്‍ പറഞ്ഞു.
ലഹരി വസ്തുക്കള്‍ വില്‍ക്കാനോ ഉപയോഗിക്കാനോ കൈമാറ്റം നടത്താനോ ഇടയുള്ള സ്ഥലങ്ങളിലാണ് പരിശോധന. ആദ്യ ദിവസം രാത്രിയിലും ബുധനാഴ്ചയുമായി മറൈന്‍ഡ്രൈവ് വാക്ക്‌വേയില്‍ ഷാഡോ പോലീസ് നടത്തിയ ഡ്രൈവില്‍ 41 പേരില്‍ നിന്നായി ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇന്നലെ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ കടകളിലും റെയില്‍വേ മേല്‍പ്പാലത്തിന് താഴെയും സമീപത്തെ ലോഡ്ജുകളിലും പരിശോധന നടന്നു. ആറ് പായ്ക്കറ്റ് ഹാന്‍സ് മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചി നഗരത്തില്‍ അടുത്ത കാലത്ത് നടന്ന 85 ശതമാനം കുറ്റകൃത്യങ്ങളിലും പ്രധാന വില്ലന്‍ ലഹരിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്‍റെ നിര്‍ദേശ പ്രകാരം നഗരത്തില്‍ റെയ്ഡിന് തുടക്കമിട്ടത്. നിസാര തർക്കങ്ങളിൽപോലും വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. മുമ്പൊക്കെ ചെറിയ അടിപിടിയില്‍ അവസാനിക്കുന്ന വാക്കേറ്റങ്ങള്‍ ഇപ്പോള്‍ കത്തിക്കുത്ത് സംഭവങ്ങളിലേക്ക് പോകുന്നു. അത്തരം കേസുകള്‍ പരിശോധിക്കുമ്പോള്‍ അവിടെ മയക്കുമരുന്ന് കടന്നുവരുന്നുണ്ടെന്നും അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു.
വെല്ലുവിളിയായി ന്യൂജെൻ ലഹരി
ന്യൂജെന്‍ ലഹരി വസ്തുക്കളാണ് പോലീസിനെ വലയ്ക്കുന്നത്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ പോലീസിന് വേഗത്തില്‍ പിടിക്കാന്‍ കഴിയും. എന്നാല്‍ ന്യൂജന്‍ ലഹരിയുടെ ഉപയോഗവും കടത്തലും അത്ര വേഗത്തില്‍ കണ്ടെത്താന്‍ കഴിയില്ല. കുറഞ്ഞ അളവിലുള്ള സാധനങ്ങള്‍ക്ക് വലിയ വില ലഭിക്കുമെന്നതിനാല്‍ ലഹരി മാഫിയകള്‍ ഇത്തരം ലഹരി വസ്തുക്കളുടെ വില്‍പ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
രാസലഹരി ഉപഭോക്താക്കളെ പിടികൂടുക എന്നതും എളുപ്പമല്ല. വളരെ മാന്യമായി വസ്ത്രം ധരിച്ച്, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരൊക്കെയാണ് നഗരത്തിലെ ഇതിന്‍റെ ഏജന്‍റുമാര്‍. നല്ല സ്ഥാപനങ്ങളില്‍ ജോലിയുള്ളവരും ഈ കൂട്ടത്തിലുണ്ടാകും. ഇവരുടെ കസ്റ്റമേഴ്‌സും ഈ നിലയിലുള്ളവരായിരിക്കും. ഏറ്റവും എളുപ്പത്തില്‍ ലഹരി ലഭിക്കാനുള്ള സാധ്യതയാണ് ഉയര്‍ന്ന ജോലിയും വിദ്യാഭ്യാസവും ഉള്ളവരെ പോലും ഇത്തരം ലഹരിക്ക് അടമകളാക്കുന്നത്.
കൊച്ചിയില്‍ സ്വകാര്യ ബസുകളിലും ട്രക്കുകളിലും ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ ന്യൂജന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഓടിക്കുന്നവര്‍ വലിയ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. ഇതൊക്കെ മാറ്റി റിലാക്‌സാകാനാണ് ഈ പ്രയോഗം. ഇവരുടെ പെരുമാറ്റത്തില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഇവരെ പിടികൂടുക എളുപ്പമല്ല. രക്തം പരിശോധിച്ചാല്‍ ലഹരി കണ്ടെത്താനാകും. പക്ഷേ, അതൊന്നും പ്രായോഗികമല്ല.
ന്യൂജെന്‍ ലഹരിയുടെ ഉറവിടം ബംഗളൂരു
ബംഗളൂരുവില്‍ നിന്നാണ് കൊച്ചിയിലേക്ക് ന്യൂജന്‍ ലഹരിവരുന്നത്. അവിടെ ലാബുകളില്‍ ഉത്പാദിപ്പിക്കുന്ന സാധനമാണിവ. കൊറിയറായി കൊണ്ടുവരാനുള്ള സൗകര്യവുമുണ്ട്. പുസ്തക പായ്ക്കറ്റുകളിലാണ് ന്യൂജന്‍ മരുന്നുകള്‍ ഒളിപ്പിച്ച് കടത്തുന്നത്. വില്പനക്കാര്‍ക്ക് നല്ല കമ്മീഷനുണ്ട്. ചെറുകിട വില്പനയ്ക്കായി വലിയ നെറ്റ് വര്‍ക്ക് തന്നെ കൊച്ചിയിലുണ്ട്.