കോണത്തു പുഴയിൽ പോളപ്പായൽ നിറഞ്ഞു: മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
Thursday, October 6, 2022 12:21 AM IST
കാഞ്ഞിരമറ്റം: കോണത്തു പുഴയിൽ പോളപ്പായൽ നിറഞ്ഞതിനാൽ മത്സ്യബന്ധനം നടത്താനാവാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ആമ്പല്ലൂർ, ഉദയംപേരൂർ, പെരുമ്പളം, ചെമ്പ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോണത്തുപുഴയിലാണ് പോളപ്പായൽ നിറഞ്ഞത്.
കോണത്തുപുഴയും ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെയും അഡ്വ. അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചു. ജില്ലാ ഭരണകൂടവുമായും ഇറിഗേഷൻ വകുപ്പുമായും ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്ന് എംഎൽഎ പറഞ്ഞു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ്, പഞ്ചായത്ത് അംഗം ബിനു പുത്തേത്ത്മ്യാലിൽ, ആർ.ഹരി, കെ.ജെ. ജോസഫ്, സി.ആർ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
പോളപ്പായൽ ഒഴുകിപ്പോകാത്തതിനാൽ വള്ളം ഇറക്കാനോ വലവീശാനോ കഴിയുന്നില്ല. രണ്ടാഴ്ചയായി ദുരിതമനുഭവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. പൂത്തോട്ട മുതൽ കിഴക്കോട്ട് പുഴ മുഴുവൻ നിറഞ്ഞിരിക്കുന്ന പായൽ നീക്കം ചെയ്യൽ തൊഴിലാളികൾക്ക് അസാധ്യമായ കാര്യമാണ്.
ശക്തമായ ഇറക്കമോ കാറ്റോ ഉണ്ടായാൽ മാത്രമാണ് ഇത് ഇറങ്ങിപ്പോവുക. അല്ലാത്തപക്ഷം ഉപ്പുരസം നിറഞ്ഞ് ചീഞ്ഞടിയാതെ ദുരിതം മാറില്ല.