സെല്‍ഫിക്ക് പിന്നാലെ എത്തിയത് ഹൃദയം പിളരും വാര്‍ത്ത
Friday, October 7, 2022 12:42 AM IST
കൊച്ചി: ഏകമകളെ നഷ്ടമായതിന്‍റെ വേദനയിലാണ് തുരുത്തിക്കര സ്വദേശികളായ രാജേഷും സിജിയും. വിനോദയാത്ര പോകാന്‍ ദിയ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മനസില്ലാ മനസോടെ സമ്മതിച്ചെങ്കിലും മകളെ അകനിരിക്കേണ്ടിവരുന്നതിന്‍റെ വേദന ഇരുവരിലും ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി പിതാവ് രാജേഷ് തന്നെയാണ് മകളെ കാറില്‍ സ്‌കൂള്‍ എത്തിച്ചത്.

വീട്ടിലെത്തിയശേഷം ഇടയ്ക്ക് മകളെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കി. ഇതിനിടെ സുഹൃത്തുക്കളുമൊത്തുള്ള സെല്‍ഫി ചിത്രം ദിയ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുത്തു. ഭക്ഷണം കഴിഞ്ഞെന്നും ഇനി ഉറങ്ങാന്‍ പോവുകയാണെന്നുമായിരുന്നു സന്ദേശം. പുലർച്ചെ രണ്ടിന് അപ്രതീക്ഷിതമായി വന്ന ഫോണ്‍ കോള്‍ മകളുടെ മരണവാര്‍ത്തയാകുമെന്ന് ഒരിക്കലും ഇരുവരും കരുതിയിരുന്നില്ല.

സന്തോഷത്തോടെ സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വന്ന മകളുടെ മരണവാര്‍ത്ത ഇപ്പോഴും രാജേഷും സിജിക്കും വിശ്വസിക്കാനാകുന്നില്ല. മകളുടെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അമ്മ സിജിയുടെ കരച്ചില്‍ കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.
മുളന്തുരുത്തി സ്വര്‍ഗീയം സ്മശാനത്തിലായിരുന്നു സംസ്‌കാരം.