തീപിടിത്തം: അട്ടിമറിയെന്ന് മുൻ ജീവനക്കാരൻ
Monday, December 5, 2022 12:30 AM IST
കളമശേരി: കളമശേരി നഗരസഭയുടെ ദേശീയ പാതയോരത്തിലുള്ള ഡബിംഗ് യാർഡിൽ 2022 ജനുവരി 18ന് ഉണ്ടായ തീ പിടിത്തം മനപൂർവമുണ്ടാക്കിയതാണെന്ന് മുൻ ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ.
അടുത്തിടെ ഇവിടുത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ട ജീവനക്കാരൻ ഷാജിയാണ് വെളിപ്പെടുത്തലുമായി എത്തിയത്. ഇവിടെ താത്കാലിക കോൺട്രാക്ടർമാരെ നിയമിച്ച് അവരുടെ ജോലിക്കാരായി അതിഥി തൊഴിലാളികളെ നിയമിക്കും. ഇവരെ ഉപയോഗിച്ചാണ് യാർഡ് കത്തിക്കുന്നത്. കത്തിച്ച ശേഷം വില പിടിപ്പുള്ള പല സാധനങ്ങളുമെടുത്ത് പുറത്തിടും. എന്നിട്ട് അവ അടിച്ചുമാറ്റി താത്പര്യക്കാരായ കരാറുകാർക്ക് ഇവ നൽകി കൊള്ളയടിക്കുകയാണ് പതിവെന്നാണ് മുൻ ജീവനക്കാരനായ ഷാജിയുടെ വെളിപ്പെടുത്തൽ. യാഡ് അഗ്നിക്ക് ഇരയായതിൽ 1.5 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് അന്ന് കണക്കാക്കിയിരുന്നത്.
കത്തിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൾ ഉടൻ ഹിന്ദിക്കാരായ തൊഴിലാളിയെ നാടുകടത്തും. പിന്നെ തെളിവ് കണ്ടെത്താൻ കഴിയില്ലല്ലോ. യാർഡ് ഹെൽത്ത് വിഭാഗത്തിന്‍റെ അധീനതയിലാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. അന്വേഷണം നടത്തേണ്ട കളമശേരി പോലീസ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും അനുകൂലമായി കണ്ണടയ്ക്കുകയാണെന്നും ഷാജി ആരോപിക്കുന്നു.