അവിശ്വാസം വോട്ടിനിട്ട് തള്ളി
Tuesday, December 6, 2022 12:13 AM IST
കളമശേരി: കളമശേരി നഗരസഭയിൽ യുഡിഎഫ് ഭരണത്തിനെതിരേ പ്രതിപക്ഷമായ എൽഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചകൾക്കു ശേഷം വോട്ടിനിട്ട് തളളി. 42 അംഗ കൗൺസിലിൽ 23 പേർ മാത്രമാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ ഹാജരായത്.
ഭരണകക്ഷിയായ യുഡിഎഫിൽനിന്നു കൗൺസിലറായ ജമാൽ മണക്കാടൻ മാത്രമാണ് പങ്കെടുത്തത്. യുഡിഎഫിലെ ഘടകകക്ഷികളായ കോൺഗ്രസും ലീഗും അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കരുതെന്ന് ഞായറാഴ്ച വിപ്പ് നൽകിയിരുന്നു. ബിജെപി കൗൺസിലർ പ്രമോദ് പ്രമേയ ചർച്ചയിൽ പങ്കെടുത്തു. അവിശ്വാസത്തിന്മേൽ വോട്ടിംഗ് ആരംഭിച്ചപ്പോൾ കോൺഗ്രസ് കൗൺസിലറും ബിജെപി കൗൺസിലറും ഹാളിൽനിന്ന് ഇറങ്ങിപ്പോയി.
21 പേർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തെങ്കിലും 42 അംഗ കൗൺസിലിൽ 22 പേരുടെ അംഗബലമില്ലാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടതായി വരണാധികാരി റീജണൽ ജോയിന്‍റ് ഡയറക്ടർ(അർബൻ) അരുൺ രങ്കൻ പ്രഖ്യാപിച്ചു. ഇന്ന് വൈസ് ചെയർപേഴ്സണെതിരേയുള്ള അവിശ്വാസ പ്രമേയം ചർച്ചകൾക്കു ശേഷം വോട്ടിനിടും.