ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി; പദ്ധതി രണ്ടു വർഷത്തിനകം
Thursday, December 8, 2022 11:47 PM IST
കൊച്ചി: ജില്ലയിലെ 14 മുനിസിപ്പാലിറ്റികൾക്കായി ബ്രഹ്മപുരത്ത് വിഭാവനം ചെയ്ത മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംയോജിത ഖരമാലിന്യ സംസ്കരണ പ്ലാന്‍റ് രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് സർക്കാർ. ടെൻഡർ നടപടിക്രമങ്ങളൊക്കെ പൂർത്തിയായി. ചില കാര്യങ്ങളിൽ അനുമതി ലഭിക്കാനുണ്ട്. ഒൻപത് മാസത്തിനകം എല്ലാ ക്ലിയറൻസും ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടി.ജെ. വിനോദ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു.

ജില്ലയിലെ ഖരമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ 2020 ൽ സർക്കാർ വിഭാവനം ചെയ്ത പദ്ധതി ബ്രഹ്മപുരത്ത് നിലവിലെ മാലിന്യ സംസ്കാരണ പ്ലാന്‍റിനു സമീപമായാണ് നിർമിക്കുന്നത്. കൊച്ചി കോർപറേഷനു പുറമേ തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ഏലൂർ, മരട്, ആലുവ, പെരുന്പാവൂർ, അങ്കമാലി, നോർത്ത് പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളും പദ്ധതിയിൽ പങ്കാളികളാണ്.

വീടുകളിൽ നിന്നും തരംതിരിച്ച മാലിന്യങ്ങൾ ശേഖരിച്ച് ഓരോ നഗരസഭകളിലും നിശ്ചയിച്ചിട്ടുള്ള സെക്കൻഡറി കളക്ഷൻ പോയിന്‍റുകളിൽ എത്തിച്ചശേഷം മാലിന്യം കവചിത വാഹനത്തിൽ ബ്രഹ്മപുരത്ത് എത്തിക്കും. സെക്കൻഡറി കളക്ഷൻ പോയിന്‍റുകളിൽ എത്തിക്കുന്നത് വരെ അതാത് തദേശ സ്ഥാപനങ്ങൾക്കാണ് ഉത്തരവാദിത്വം. കളക്ഷൻ പോയിന്‍റിൽ നിന്നും മാലിന്യം കരാർ ഏജൻസി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. തുടർന്ന് മാലിന്യങ്ങൾ ബയോ മെത്തനേഷൻ പ്രക്രിയയിലൂടെ കംപ്രസ്ഡ് ബയോഗ്യാസും വളവുമാക്കി മാറ്റുകയും അജൈവമാലിന്യങ്ങൾ ഇൻസിനറേഷൻ പ്രക്രിയയിലൂടെ വൈദ്യുതിയാക്കി മാറ്റുകയുമാണ് പദ്ധതി.

ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കും. സോന്‍റാ ഇൻഫ്രാടെക് എന്ന കന്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായുള്ള കരാറിൽ 13 മുനിസിപ്പാലിറ്റികൾ ഒപ്പുവച്ചിട്ടുണ്ട്. കൊച്ചി കോർപറേഷൻകൂടി ഒപ്പുവച്ചാൽ അടുത്തഘട്ടമായി വിശദ പദ്ധതിരേഖ തയാറാക്കും. സർക്കാരിന്‍റെ അനുമതി ലഭിച്ചശേഷം ധനസമാഹരണം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.