വേനൽ മഴയും കാറ്റും; 750ഓളം ഏത്തവാഴകൾ നശിച്ചു
Thursday, January 26, 2023 12:25 AM IST
മൂവാറ്റുപുഴ: അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയോടൊപ്പം വീശിയ കാറ്റിൽ കടുംപിടിയിൽ വ്യാപക നാശം. ചൊവ്വാഴ്ച വൈകുന്നേരം വീശിയ കാറ്റിലാണ് ആയവന പഞ്ചായത്ത് 14-ാം വാർഡിലെ കടുംപിടിയിൽ മൂന്ന് യുവ കർഷകരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വാഴയാണ് നിലം പതിച്ചത്. കടുംപിടി മീനമറ്റത്തിൽ കുഞ്ഞ്, കരിമത്തണ്ടേൽ രാജൻ, മംഗലത്ത് റെജി എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത 750ഓളം ഏത്തവാഴകളാണ് നശിച്ചത്.
വെള്ളവും വളവുമെല്ലാം നൽകി പരിപാലിച്ച് വന്നിരുന്ന ഏത്തവാഴകളാണ് തകർന്നടിഞ്ഞത്. വിളവെടുക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കാറ്റ് നാശം വിതച്ചത്. ഏതൊരു കാലാവസ്ഥയിലും ഏത്തവാഴയ്ക്ക് നല്ല വില ലഭിക്കുന്നതാണ് ഇവരെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രധാനകാരണമായത്. കടുംപിടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ഇവർ വാഴകൃഷി ചെയ്തത്. കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആലോചിക്കുന്നതിനിടയിലാണ് കാറ്റ് വില്ലനായി എത്തിയത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തി.