ഗൃഹാതുരത്വത്തിന്‍റെ ജീവിത വര്‍ത്തമാനങ്ങളാണ് ശാന്തിയുടെ കലാസൃഷ്ടികള്‍
Saturday, January 28, 2023 12:07 AM IST
കൊച്ചി: പരിസരങ്ങളുടെ കാലാനുസൃത മാറ്റങ്ങള്‍ ആസ്പദമാക്കിയ ജീവിത വര്‍ത്തമാനങ്ങളാണ് ബിനാലെയില്‍ ഇ.എന്‍. ശാന്തി എന്ന മലയാളി ചിത്രകാരിയുടെ കലാവിഷ്‌കാരങ്ങള്‍. നാഗങ്ങളെ കുടിയിരുത്തിയ കാവും പാലമരവും ഒക്കെ ഈ ഇരിങ്ങാലക്കുടക്കാരിയുടെ വർമചിത്രങ്ങളില്‍ ജീവനോടെ നിറയുന്നു.
കുടുംബവീടും ബാല്യകാല സ്മരണകളും പഴമയില്‍ നിന്നു പുതുമയിലേക്ക് ചേക്കേറിയ കാവിന്‍റെ സംക്രമണവുമടങ്ങിയ നിറങ്ങളില്‍ ഭാവത്തികവ് പകര്‍ന്ന രണ്ടു പരമ്പരകളായാണ് ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ശാന്തിയുടെ പെയിന്‍റിംഗുകള്‍. കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. അക്കാല ഓർമകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 1218 സെന്‍റീമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്രത്തിലും ഓരോ പ്രദേശമാണ് വരഞ്ഞതെന്ന് ശാന്തി പറഞ്ഞു.
സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണര്‍വെള്ളം കോരുന്നത് ... തുടങ്ങി കഥകള്‍ പറയാനുണ്ട് ഓരോ ചിത്രത്തിനും. പോസ്റ്റ് കളര്‍, ആക്രിലിക്, വാട്ടര്‍ കളര്‍ എന്നിവയായിലാണ് ദശകത്തിലേറെയായി തൃശൂര്‍ ജവഹര്‍ ബാലഭവനിലെ കലാധ്യാപികയായ ശാന്തി ചിത്രങ്ങളൊരുക്കിയത്.