പ്രതീക്ഷയ്‌ക്കൊത്ത ഒന്നുമില്ല; വ്യവസായ ജില്ലയ്ക്ക് നിരാശ
Saturday, February 4, 2023 12:12 AM IST
കൊച്ചി: സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ 60 ശതമാനവും സംഭാവന ചെയ്യുന്ന എറണാകുളം ജില്ലയ്ക്ക് ബജറ്റില്‍ നിരാശ. എടുത്തു പറയത്തക്ക പദ്ധതികള്‍ ഒന്നുപോലും ജില്ലയ്ക്കില്ല. നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ വെള്ളക്കെട്ട് നിവാരണത്തിന് കോര്‍പറേഷന്‍ നേരിട്ട് അപേക്ഷ നല്‍കിയിട്ടും ബജറ്റില്‍ അവഗണിച്ചു. ജില്ലയുടെ മുഖമുദ്രകളെന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചി മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്, വാട്ടര്‍മെട്രോ എന്നിവയും അവഗണിക്കപ്പെട്ടു. കൊച്ചി ബിനാലെയ്ക്ക് നല്കിവന്നിരുന്ന തുക നേർപകുതിയാക്കി.
മത്സ്യബന്ധനങ്ങളുടെ തുറമുഖ നവീകരണത്തിലും കൊച്ചിയെ ഒഴിവാക്കി. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റ് സംബന്ധിച്ച് പരാമര്‍ശമില്ല. കൊട്ടിഘോഷിക്കപ്പെട്ട ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിനു ഒരു രൂപ പോലും അനുവദിച്ചില്ല. കൊച്ചി മെട്രോയുടെ കാക്കനാട് റീച്ചുമായി ബന്ധപ്പെട്ട് ബജറ്റില്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായി ഫലം.
ജില്ല ഏറെ പ്രതീക്ഷ വച്ച എറണാകുളം കെഎസ്ആര്‍ടി സ്റ്റാന്‍ഡിന്‍റെ നവീകരണത്തിനും അവഗണനയാണുണ്ടായത്. എട്ട് ഡിപ്പോകളുടെ നവീകരണത്തിന് 20 കോടി വകയിരുത്തിയെങ്കിലും എറണാകുളത്തിന് അത് എത്രമാത്രം പ്രയോജനപ്പെടുമെന്ന് കണ്ടറിയണം.
തിരവികസന പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ള 115 കോടിയില്‍ കൊച്ചിയുടെ പേരുമുണ്ടെന്നത് ആശ്വാസമാണ്. അതുപോലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിന് 100 കോടി വകയിരുത്തിയതില്‍ തിരുവനന്തപുരത്തിനൊപ്പം കൊച്ചി കോര്‍പറേഷനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും നേട്ടമാണ്.
സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്‍റ് ആയൂര്‍വേദ കോളജുകള്‍ക്ക് 20 കോടി വകയിരുത്തിയതില്‍ തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജുമുണ്ട്. നഗരത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ അന്താരാഷ്ട്ര കണ്‍സല്‍ട്ടൻസിയെ തെരഞ്ഞെടുക്കുമെന്നതാണ് ശ്രദ്ധേമയ മറ്റൊരു നിര്‍ദേശം. എന്നാല്‍ ഇതിനായി തുകയൊന്നും വകയിരുത്തിയിട്ടില്ല.
കൊച്ചി കോര്‍പറേഷനും ഒന്നുമില്ല
നഗരത്തിലെ പ്രധാന പ്രശ്‌നമായ വെള്ളക്കെട്ട നിവാരണത്തിനുള്‍പ്പടെ കോര്‍പറേഷന്‍ സമര്‍പ്പിച്ച ഒരു ഡസനിലേറെ പദ്ധതികള്‍ക്ക് കാര്യമായ പ്രതികരണം ബജറ്റിലില്ല.
വെള്ളക്കെട്ട് നിവാരണത്തിനായി ഓപ്പറേഷന്‍ ബ്രേക് ത്രൂ യില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപയാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടത്. പ്രഫ. എം.കെ. സാനുവിന്‍റെ പേരിലുള്ള ലിറ്റററി ഫെസ്റ്റിവല്‍, ഫോര്‍ട്ടു കൊച്ചി ബീച്ചും പരിസരവും സംരക്ഷിക്കുന്ന പദ്ധതി, മാമംഗലം-ഗോശ്രീ റോഡിനും പള്ളുരുത്തി പാരലല്‍ റോഡിനും പ്രാരംഭ പ്രവര്‍ത്തനത്തിനായി തുക നീക്കിവയ്ക്കുക, പത്മ സരോവരം പദ്ധതിക്ക് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. ധനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടും പദ്ധതികള്‍ക്കൊന്നും നേരിട്ട് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല.
കൊച്ചിക്ക് ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ്
പുനരുപയോഗ ഊര്‍ജാധിഷ്ടിത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്. 200 കോടിയുടെ പദ്ധതിയാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടപ്പാക്കുന്നത്. ഇതിനായി 20 കോടി രൂപ ഇന്നലെ ബജറ്റില്‍ അധികമായി നീക്കിവച്ചു. ഇത് പദ്ധതി വേഗത്തില്‍ ആരംഭിക്കുന്നതിന് ഊര്‍ജം പകരും. സോളാര്‍, കാറ്റ്, ജിയോതെര്‍മല്‍ എനര്‍ജി എന്നീ പുനരുപയോഗ ഉര്‍ജ മേഖലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശുദ്ധമായ ഹൈഡ്രജനെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ എന്ന് വിളിക്കുന്നത്. പുനരുല്പാദിപ്പിക്കാവുന്ന വൈദ്യുതി ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഭജിച്ചു കൊണ്ടാണ് ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മിക്കുന്നത്. ശുദ്ധമായി കത്തുന്ന തന്മാത്രയുള്ളതാണ് ഗ്രീന്‍ ഹൈഡ്രജന്‍റെ പ്രധാന ഗുണം. ഇരുമ്പ്, സ്റ്റീല്‍, കെമിക്കല്‍, ഗതാഗത മേഖല എന്നിവിടങ്ങളില്‍ നിന്ന് കാര്‍ബണ്‍ പുറന്തള്ളുന്നത് തടയാന്‍ ഇത് സഹായിക്കും. ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള ഊര്‍ജ പരിവര്‍ത്തനത്തിന് ഗ്രീന്‍ ഹൈഡ്രജന്‍ വലിയ പങ്ക് വഹിക്കും.

തുക വകയിരുത്തിയ പദ്ധതികള്‍

പെട്രോ കെമിക്കല്‍ പാര്‍ക്ക് വികസനം - 44 കോടി
കൊച്ചി ഇന്‍ഫോപാര്‍ക്ക് വികസനം - 35.75 കോടി
ഗ്രീന്‍ ഹൈട്രജന്‍ ഹബ് - 20 കോടി
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിന് - 14.50 കോടി
കാന്‍സര്‍ റിസേര്‍ച് സെന്‍ററിന് - 14 കോടി
ചേന്ദമംഗലത്ത് സമഗ്ര കൈത്തറി ഗ്രാം - 10 കോടി
കിന്‍ഫ്ര വ്യവസായ എക്‌സിബിഷന്‍ പാര്‍ക്കിന് - 10 കോടി
ഇടമലയാര്‍ ജലസേചന പദ്ധതിക്ക് - 10 കോടി
സമുദ്രക്കൂട് കൃഷി പദ്ധതി - 9 കോടി
പൊക്കാളി പാടങ്ങളില്‍ കൊഞ്ച് കൃഷി വ്യാപിപ്പിക്കുന്നതിന് - 5 കോടി.
കൊച്ചി മുസരീസ് ബിനാലെയ്ക്ക് - 2 കോടി
മീഡിയ അക്കാദമിയുടെ മീഡിയ സാക്ഷരതാ പരിപാടിക്ക് - 50 ലക്ഷം.