കുറുപ്പംപടി-കുറിച്ചിലക്കോട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Sunday, February 5, 2023 12:31 AM IST
പെരുമ്പാവൂർ: കുറുപ്പംപടി-കുറിച്ചിലക്കോട് റോഡിൽ മാവിൻചുവട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ യാത്രികൻ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ചൂണ്ടക്കുഴി തടിക്കുളങ്ങര എൽദോസിന്‍റെ വാഹനമാണ് കത്തിനശിച്ചത്. മാവിൻചുവട് കുരിശുപള്ളിക്ക് എതിർവശം ഇന്നലെ വൈകിട്ട് 4.15ഓടെയായിരുന്നു സംഭവം.
പെരുമ്പാവൂരിൽനിന്ന് ചൂണ്ടക്കുഴിയിൽ പ്രവർത്തിക്കുന്ന കടയിലേക്ക് അരിയും പലവ്യഞ്ജനങ്ങളുമായി പോകവെയാണ് കാറിനു തീപിടിച്ചത്. ഓട്ടത്തിനിടെ കാറിൽ നിന്ന് പെട്രോളിന്‍റെ ഗന്ധം അനുഭവപ്പെട്ട എൽദോസ് ഉടൻ കാർ നിർത്തി പുറത്തിറങ്ങി നോക്കി.
പെട്രോൾ ചോരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാർ റോഡരികിലേക്ക് മാറ്റി ഇടുന്നതിനായി വീണ്ടും സ്റ്റാർട്ട് ചെയതപ്പോൾ തീ പിടിക്കുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന പല വ്യഞ്ജനങ്ങളും മറ്റ് സാധനങ്ങളും നിമിഷങ്ങൾക്കകം എൽദോസ് പുറത്തേക്ക് മാറ്റി. പെരുമ്പാവൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. 2006 മോഡൽ കാറാണ് അഗ്നിക്കിരയായത്.