ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Sunday, February 5, 2023 12:31 AM IST
കാക്കനാട്: അറ്റകുറ്റപ്പണി നടത്തുന്നതിനായ ജല അഥോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കങ്ങരപ്പടി തേവയ്ക്കൽ വാർഡ് 16ൽ വയനക്കോട് വളവിനു സമീപം അനുഗ്രഹഭവനില്‍ സുനിൽ ജേക്കബിന്‍റെയും ഡോ. ജെസി സുനില്‍ ജേക്കബിന്‍റെയും മകന്‍ ശ്യാമില്‍ (21) ആണ് മരിച്ചത്. ബിരുദ വിദ്യാര്‍ഥിയാണ്.
ഒന്നിന് രാത്രി 11നായിരുന്നു അപകടം. രാത്രി 12ഓടെ വീടിനു സമീപത്തെ അന്പലത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് ബൈക്കിൽ പെടോൾ അടിക്കാൻ ഇടപ്പള്ളിയിലേക്ക് പോകവെ ഇടപ്പള്ളി പുക്കാട്ടുപടി മുണ്ടന്‍പാലം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു ശ്യാമിലിന്‍റെ ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ് മറിയുന്നത്. പരിക്കേറ്റ ശ്യാമിലിനെ ഉടൻ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമ ചികിത്സ നല്കി. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11ഓടെയാണ് ശ്യാമിൽ മരിച്ചത്. മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ. സംസ്കാരം പിന്നീട്. സഹോദരൻ: സച്ചിൻ സുനിൽ ജേക്കബ്.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കുഴി പൂർണമായി മൂടാതിരുന്നതും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതിരുന്നതുമാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്തെ പ്രദേശത്തുകൂടി കടന്നു പോകുന്ന ജല അഥോറിറ്റിയുടെ പ്രധാന പൈപ്പിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 21നാണ് പ്രദേശത്ത് കഴിയെടുത്തത്. തുടര്‍ന്ന് പണികള്‍ പൂര്‍ത്തിയായ മുറയ്ക്ക് 22ന് കുഴി മണ്ണിട്ട് മൂടി. എന്നാല്‍ റോഡില്‍ ടൈല്‍ വിരിച്ച് പഴയപടി ആക്കിയിരുന്നില്ല. ഇവിടെ കുഴി ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ ആദ്യ രണ്ടുദിവസം മാത്രമാണ് വച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവദിവസം ശ്യാമില്‍ പമ്പില്‍ പെട്രോള്‍ അടിക്കുന്നതിനു വരുന്നതിനിടെയാണ് കുഴിയില്‍ വീണത്. അതിനിടെ സംഭവത്തിന് പിന്നാലെ റോഡിലെ കുഴി പൂര്‍ണമായും മൂടിയതിന് പുറമേ ടൈല്‍ വിരിക്കുന്ന ജോലികളും ഇന്നലെയോടെ കരാറുകാരന്‍ തീര്‍ത്തിട്ടുണ്ട്.