ആലുവ മാർക്കറ്റിൽ മാലിന്യക്കൂമ്പാരം
Sunday, February 5, 2023 12:35 AM IST
ആലുവ: മാലിന്യശേഖരണത്തിന്‍റെ നിരക്ക് വർധനവിന്‍റെ പേരിൽ നഗരസഭയും വ്യാപാരികളും തമ്മിൽ തർക്കം രൂക്ഷമായതോടെ ആലുവ നഗരസഭ ജനറൽ മാർക്കറ്റ് പരിസരം മാലിന്യക്കൂമ്പാരമായി മാറി. ഒരാഴ്ചയിലേറെയായി മാലിന്യ നീക്കം നിലച്ചതോടെയാണ് ഇവിടെ പൊതുജനാരോഗ്യ ഭീഷണി ഉയർന്നിരിക്കുന്നത്.
ഒരു കിലോ മാലിന്യം നീക്കുന്നതിന് വ്യാപാരികൾ 3.50 രൂപ നൽകണമെന്ന നഗരസഭയുടെ ആവശ്യമാണ് തർക്കമായിരിക്കുന്നത്.
ഏഴ് വർഷം മുമ്പ് തീരുമാനിച്ച നിരക്കാണെങ്കിലും വ്യാപാരികൾ തുക കൃത്യമായി നൽകിയിരുന്നില്ല. തർക്കം തീർക്കാൻ രണ്ട് വട്ടം ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
പുതിയ കെട്ടിടം നിർമിക്കാനെന്ന പേരിൽ മാർക്കറ്റ് കെട്ടിടം പൊളിച്ചതോടെയാണ് മാലിന്യ നീക്കത്തിന് നിരക്ക് ഈടാക്കുന്നത് നഗരസഭ നിർത്തിവച്ചത്. പ്രളയകാലവും കോവിഡ് മഹാമാരിയും കാരണം തുക ഈടാക്കുന്നത് വീണ്ടും നീണ്ടു പോയി. എന്നാൽ മാലിന്യ നീക്കത്തിന് നഗരസഭ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നതാണ് വീണ്ടും നിരക്ക് നിർബന്ധിതമാക്കിയത്.
പ്രതിവർഷം 65 ലക്ഷം രൂപയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ മാത്രം മാലിന്യ സംസ്കരണത്തിന് നഗരസഭ നൽകുന്നത്. പ്രതിമാസം 4,80,000 രൂപ കണ്ടിജൻസി ജീവനക്കാർക്കും 88,000 രൂപ വാഹനങ്ങളുടെ ഇന്ധനത്തിനായും ചെലവിടണം. ഈ തുക കണ്ടെത്താനാവാതെ നഗരസഭ വട്ടം കറങ്ങുകയാണ്.
തർക്കം കാരണം കച്ചവടക്കാരെല്ലാം മാലിന്യം ചാക്കിൽ കെട്ടി കടയ്ക്ക് മുന്നിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചിലർ രാത്രി സ്വന്തം കടയ്ക്ക് മുന്നിൽനിന്നു പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.