വീടിന് സമീപം‍ മല: അടിയന്തര മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍
Tuesday, March 21, 2023 12:09 AM IST
കൊച്ചി: തൃക്കാക്കര നഗരസഭയ്ക്ക് കീഴില്‍ തെങ്ങോട് പൊല്ലക്കാട്ടിമല ചെറുപറമ്പില്‍ വീട്ടില്‍ ബിജുവും കുടുംബവും താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള മല അപകടാവസ്ഥയിലായതിനാല്‍ ദുരന്തം സംഭവിക്കുന്നതിന് മുന്പേ ബന്ധപ്പെട്ട അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
അടുത്ത മഴക്കാലത്തിന് മുമ്പായി ബിജുവിന്‍റെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്‍റണി ഡൊമിനിക് എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍, തൃക്കാക്കര നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കളക്ടറില്‍ നിന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി.
ഉയര്‍ന്നു നിന്ന ഭൂമിയില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നിര്‍മിക്കാന്‍ ഭൂമി ക്രമപ്പെടുത്തിയതാണ് ഇത്തരമൊരു അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബലക്ഷയം സംഭവിച്ച മണ്‍തിട്ടയില്‍ നിന്ന് ചെറിയ തോതില്‍ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.
മഴ ശക്തമായാല്‍ ഇളകിനില്‍ക്കുന്ന മേല്‍മണ്ണ് താഴോട്ട് പതിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മണ്‍തിട്ടയുടെ ഉയരം കുറച്ച് തട്ടുകള്‍ സ്ഥാപിച്ചാല്‍ പരാതിക്കാരന്‍റെ ആശങ്കക്ക് പരിഹാരമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയര്‍ മുഖാന്തിരമാകണം മണ്ണ് നീക്കം ചെയ്യേണ്ടത്.
മണ്‍തിട്ട സ്ഥിതി ചെയ്യുന്നത് പുറമ്പോക്കിലായതിനാല്‍ മണ്ണ് പുറത്തേക്ക് കൊണ്ടുപോകാന്‍ ബിജുവിന് അനുമതി നല്‍കാനാകില്ല.
ജില്ലാതല വിദഗ്ധ സമിതി ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.