ബജറ്റ് : ആരോഗ്യത്തിനു പരിഗണന നൽകി കോതമംഗലം നഗരസഭ
Wednesday, March 22, 2023 12:35 AM IST
കോതമംഗലം: ആരോഗ്യ മേഖലയ്‌ക്ക് പ്രത്യേക പരിഗണന നൽകി നഗരസഭ ഓഫീസ് സ്മാർട്ടാക്കാനും ഇൻഡോർ സ്റ്റേഡിയം കം ടൗണ്‍ ഹാളും ആധുനിക ക്രിമിറ്റോറിയവും ലക്ഷ്യമിട്ട് കോതമംഗലം നഗരസഭയുടെ വാർഷിക ബജറ്റ് നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അവതരിപ്പിച്ചു. 87.18 കോടി വരവും 86.59 കോടി ചെലവും 58.93 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
സാധാരണഗതിയിൽ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷകൂടിയായ വൈസ് ചെയർപേഴ്സണാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാൽ യുഡിഎഫ് ഭൂരിപക്ഷമുള്ള ധനകാര്യ സ്ഥിരംസമിതി കോറം തികയാത്തതിനെത്തുടർന്ന് ബജറ്റ് പാസായില്ല. ഇക്കാരണത്താൽ ചെയർമാൻ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് മുഴുവൻ കൗണ്‍സിൽ ബജറ്റ് പാസാക്കി.
സംസ്ഥാന സർക്കാരിന്‍റെ അനുമതി ലഭിച്ചതോടെ ടൗണ്‍ ഹാൾ കം ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയെന്ന് ചെയർമാൻ പറഞ്ഞു. നിർദിഷ്ട ടൗണ്‍ ഹാളിലേക്ക് കുരൂർതോടിന് കുറുകെ പാലം നിർമിക്കുന്നത് മൂന്ന് കോടി വകയിരുത്തി. സംസ്ഥാന ബജറ്റിൽ ടൗണ്‍ ഹാളിനായി 60 കോടിയും പദ്ധതി വകയിരുത്തിയിട്ടുള്ളതായി ചെയർമാൻ പറഞ്ഞു.
വെണ്ടുവഴിയിലും മലയിൻകീഴും കേന്ദ്ര സഹായത്തെടെയുള്ള ആരോഗ്യ ചികിത്സ കേന്ദ്രങ്ങൾ (സബ് സെന്‍റർ ആൻഡ് വെൽനസ്) സ്ഥാപിക്കും. താലൂക്ക് ആശുപത്രിക്ക് പുതിയ ബ്ലോക്ക്, അലോപ്പതി ആയുർവേദ, ഹോമിയോ ആശുപത്രികൾക്ക് മരുന്ന്, ഫർണീച്ചർ വാങ്ങാൻ 14 കോടിയും വകയിരുത്തി. അമൃത് പദ്ധതിയിലൂടെ അടുത്ത വേനലിന് മുന്പ് കുടിവെള്ളം എല്ലാ പ്രദേശത്തും എത്തിക്കും. കാർഷിക വിപണന കേന്ദ്രത്തിനായി 1.6 കോടി രൂപ നീക്കിവച്ചു. കൂരൂർതോട് മാലിന്യമുക്തമാക്കാനും ഒഴുകുന്നതിനുള്ള തടസം നീക്കാനുമായി ഒരു കോടി വകയിരുത്തി.
‘ബജറ്റ് തനിയാവർത്തനം’
കോതമംഗലം: നഗരസഭ ബജറ്റ് കഴിഞ്ഞ രണ്ട് വർഷങ്ങളിലേത് പോലെ പുതിയ പദ്ധതികളില്ലാതെ തനിയാവർത്തനവും നിരാശജനകവുമെന്ന് യുഡിഎഫ് പാർലമെന്‍ററി പാർട്ടി ആരോപിച്ചു. കിഫ്ബിയെ ആശ്രയിച്ചുള്ള പദ്ധതികളൊന്നും നടപ്പാക്കാനാകില്ല. സർക്കാർതന്നെ കിഫ്ബിയെ മരവിപ്പിച്ചിരിക്കുകയാണ്. ക്രിമിറ്റോറിയം, ടൗണ്‍ ഹാൾ എന്നിവയെല്ലാം കിഫ്ബിയുടെ പേരിലുള്ളവയാണ്. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിൽ ഈ കൗണ്‍സിലിന് ഒരു വീട് പോലും കൊടുക്കാനാവാതെ പരാജയമായിരുന്നുവെന്ന് പാർലമെന്‍ററി പാർട്ടി ലീഡർ എ.ജി.ജോർജ്, സിജു ഏബ്രഹാം, ഷെമീർ പനക്ക്ൽ, ഭാനുമതി രാജു, സിന്ധു ജിജോ, ഷിബു കുര്യാക്കോസ്, പ്രവീണ ഹരീഷ്, ലിസി പോൾ, സൈനുമോൾ രാജേഷ്, ബബിത മത്തായി, നോബ് മാത്യു, റിൻസ് റോയി, ഏലിയാമ്മ ജോർജ്, നിഷ ഡേവിസ് എന്നിവർ പറഞ്ഞു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര മേഖലയ്ക്ക് മുൻഗണന

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്‍റെ അടുത്ത സാന്പത്തിക വർഷത്തേക്കുള്ള 51.94 കോടി വരവും 51.86 കോടി ചെലവും 81 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ആനീസ് ഫ്രാൻസിസ് അവതരിപ്പിച്ചു. പ്രസിഡന്‍റ് പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു.
കാർഷിക ക്ഷീരകർഷക മേഖലക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. ഭവന പദ്ധതിക്ക് 1.74 കോടിയും കാർഷിക ക്ഷീരമേഖലയ്‌ക്ക് 1.62 കോടിയും വനിതാ ഘടക പദ്ധതിക്ക് 61 ലക്ഷവും വകയിരുത്തി. ഭവന നിർമാണത്തിന് പിഎംഎവൈ, ലൈഫ് പദ്ധതികൾക്ക് 1.74 കോടിയും വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. ചന്ദ്രശേഖരൻനായർ, മാമച്ചൻ ജോസഫ്, ജോസ് വർഗീസ്, ഖദീജ മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ തുടങ്ങിയവർ പങ്കെടുത്തു.

ഇലഞ്ഞിയിൽ സേവന മേഖലയ്ക്ക് പ്രാധാന്യം

ഇലഞ്ഞി: പഞ്ചായത്തിലെ 2023-24 സാന്പത്തിക വർഷത്തെ ബജറ്റ് പ്രസിഡന്‍റ് പ്രീതി അനിലിന്‍റെ സാന്നിധ്യത്തിൽ വൈസ് പ്രസിഡന്‍റ് എം.പി. ജോസഫ് അവതരിപ്പിച്ചു. സേവന മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 16.81 കോടി വരവും 16.33 കോടി ചെലവും 48.19 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സേവന മേഖലയിൽ ഭവന നിർമാണത്തിന് 21.20 ലക്ഷം, ഹരിത കർമസേനയ്‌ക്ക് വാഹനം വാങ്ങുന്നതിന് അഞ്ച് ലക്ഷവും എസ്‌സി വിദ്യാർഥികൾക്ക് ലാപ്ടോപ് ഇനത്തിൽ 5.65 ലക്ഷവും കൂരുമല ടൂറിസം അടിസ്ഥാന സൗകര്യത്തിനായി 10 ലക്ഷവും കളി സ്ഥലത്തിന് അടിസ്ഥാന സൗകര്യങ്ങൾക്കായി 10 ലക്ഷവും ഉൾപ്പടെ ആകെ സേവനമേഖലയ്ക്ക് 5.23 കോടി വകയിരുത്തി. ഉത്പാദന മേഖലയിൽ 39.83 ലക്ഷവും പശ്ചാത്തല മേഖലയിൽ 3.27 കോടിയും വകയിരുത്തിയിട്ടുണ്ട്.
സ്ഥിരംസമിതി അധ്യക്ഷരായ ഷേർളി ജോയി, മാജി സന്തോഷ്, പഞ്ചായത്തംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചന്പമല, ജയശ്രീ സനൽകുമാർ, അന്നമ്മ ആണ്ട്രൂസ്, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സന്തോഷ് കോരപ്പിള്ള, സുജിത സദൻ, പാന്പാക്കുട ബ്ലോക്ക് സ്ഥിരംസമതി അധ്യക്ഷ എൽസി ടോമി, പഞ്ചായത്ത് സെക്രട്ടറി ആർ. ബിന്ദു എന്നിവർ പങ്കെടുത്തു.
ബജറ്റ് നിരാശാജനകം:
പ്രതിപക്ഷം
ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്ത് ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എടുത്തു പറയാവുന്ന നൂതന പദ്ധതികൾ ഒന്നും ബജറ്റിൽ കാണാനില്ല. കഴിഞ്ഞ വർഷത്തെ പദ്ധതികൾ ഭൂരിഭാഗവും ആവർത്തിച്ചിരിക്കുകയാണ്. ലൈഫ് ഭവന നിർമാണ പദ്ധതിക്ക് രണ്ട് കോടി എന്നു പറയുകയും അവ എവിടുന്നാണ് വകയിരുത്തുന്നത് എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. യുവജനങ്ങളുടെ എക്കാലത്തേയും ആവശ്യമായ കളിസ്ഥലത്തിന് പഞ്ചായത്തിന്‍റെ തനത് ഫണ്ട് മാത്രം വകയിരുത്തിയിരിക്കുന്നത് പദ്ധതി അട്ടിമറിക്കാനാണെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.

പൈങ്ങോട്ടൂരിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ

പോത്താനിക്കാട്: കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും മുൻഗണന നൽകി പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാർ മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു. 21.65 കോടി വരവും 21.43 കോടി ചെലവും 22.21 ലക്ഷം നീക്കിബാക്കിയും വരുന്നതാണ് ബജറ്റ്. പൈങ്ങോട്ടൂർ ടൗണ്‍ വികസനം, ചാത്തമറ്റം പൊതുശ്മശാനം, ചാത്തമറ്റം-കടവൂർ മലയോരപാത, ഞാറക്കാട്-കടവൂർ പുഴയോരപാത, കടവൂർ- പരിതപ്പുഴ റോഡ്, നെടുവക്കാട്-പിട്ടാപ്പിള്ളി കവല-കാവുംപാറ റോഡ്, ഞാറക്കാട് - കൊല്ലംപടി-മണിപ്പാറ റോഡ്, കടവൂർ ലക്ഷംവീട് റോഡ്, സാന്പത്തിക ഉന്നമനം ലക്ഷ്യംവച്ചുള്ള തൊഴിൽ സംരഭങ്ങൾ, പൊതു കളിസ്ഥലം, സന്പൂർണ കുടിവെള്ള പദ്ധതി, പഞ്ചായത്ത് വികസനത്തിന് ഭൂമിയേറ്റെടുക്കൽ, ലൈഫ് സന്പൂർണ പാർപ്പിടം, പൈങ്ങോട്ടൂർ ബസ് സ്റ്റാന്‍ഡ് നവീകരണം, പൈങ്ങോട്ടൂർ ടാക്സി സ്റ്റാന്‍ഡ്, മാലിന്യ നിർമാർജനം, ശുചിത്വഗ്രാമം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കുമെന്ന് വൈസ് പ്രസിഡന്‍റ് നിസാർ മുഹമ്മദ് പറഞ്ഞു. പ്രസിഡന്‍റ് സീമ സിബി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അംഗങ്ങളായ സന്തോഷ് ജോർജ്, മിൽസി ഷാജി, നൈസ് എൽദോ, പഞ്ചായത്തംഗങ്ങളായ സണ്ണി കാഞ്ഞിരത്തിങ്കൽ, സാബു മത്തായി, റെജി സാന്‍റി, ജിജി ഷിജു, സുബി ഷൈൻ, ഹരീഷ് രാജപ്പൻ, സെക്രട്ടറി എം.വി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.

കുട്ടന്പുഴയിൽ ആദിവാസി മേഖലയ്ക്ക് പരിഗണന

കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിൽ 56.99 കോടി വരവും 55.40 കോടി ചെലവും 1.58 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ബിൻസി മോഹനൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
കുട്ടന്പുഴയിൽ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിന് 68 ലക്ഷവും സ്റ്റേഡിയം നിർമാണത്തിന് 50 ലക്ഷവും വടാട്ടുപാറയിൽ സ്പോട്സ് കോംപ്ലക്സ് നിർമാണത്തിന് സ്ഥലം വാങ്ങുന്നതിന് 80 ലക്ഷവും ബംഗ്ലാവ് കടവിൽ ജങ്കാർ സർവീസ് ആരംഭിക്കുന്നതിനും വടാട്ടുപാറ കുട്ടന്പുഴ റോഡ് പൂർത്തീകരിക്കുന്നതിനും ഏഴ് ലക്ഷവും അനുവദിച്ചു.
ആദിവാസി മേഖലകളിലുള്ളവർക്ക് സൗജന്യമായി പോത്ത്, ആട്, മുട്ടക്കോഴി എന്നിവ നൽകുന്നതിനും കാർഷിക മേഖല, ഉത്പാദന മേഖല, ആരോഗ്യം, കുടിവെള്ളം, ടൂറിസം തുടങ്ങിയവയ്ക്ക് ആവശ്യമായ പരിഗണനകൾ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. സിബി, മിനി മനോഹരൻ, ഇ.സി. റോയി, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.