കരിഞ്ഞുണങ്ങി കാര്‍ഷിക മേഖല
Friday, March 24, 2023 11:59 PM IST
വരള്‍ച്ച ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത് ജില്ലയിലെ കാര്‍ഷിക മേഖലയെയാണ്. കനത്ത ചൂടിലും വരള്‍ച്ചയിലും വന്‍ നാശനഷ്ടമാണ് കാര്‍ഷിക മേഖല നേരിടുന്നത്. പൊള്ളുന്ന ചൂടിൽ പണിയെടുക്കുന്ന കർഷകർ ഉച്ചയോടെ തളർന്നു പോവുകയാണ്. വെള്ളം കിട്ടാനില്ലാത്തത് പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ കൃഷികളെയും ബാധിച്ചു. റന്പൂട്ടാൻ, ജാതി, പ്ലാവ്, തെങ്ങ്, റബര്‍ എന്നിവയെല്ലാം ഉണങ്ങിത്തുടങ്ങി.

പുഴകളെ ആശ്രയിച്ച് കൃഷി ചെയ്യുന്ന മേഖലകളില്‍ പോലും ജലക്ഷാമം രൂക്ഷമാണ്. ഉള്‍നാടന്‍, മലയോര മേഖലകളിലെ കൃഷിയെയും ചൂടും വരള്‍ച്ചയും പ്രതികൂലമായി ബാധിച്ചു. ചാലക്കുടി ഇടതുകര കനാലിന്‍റെ വാലറ്റത്തുള്ള പാറക്കടവ് പഞ്ചായത്തിലെ കോടുശേരി, എളവൂര്‍, മാമ്പ്ര, പുളിയനം, പീച്ചാനിക്കാട് ഭാഗങ്ങളില്‍ കനാല്‍ വെള്ളം എത്തുന്നില്ല.
ഇതുമൂലം പ്രദേശത്തെ ആയിരക്കണക്കിന് ജാതിമരങ്ങള്‍ ഉണങ്ങി നശിക്കുകയാണ്. മൂപ്പെത്താറായ ജാതിക്കായ വന്‍തോതില്‍ കൊഴിഞ്ഞു വീണു തുടങ്ങി.
നനയ്ക്കാന്‍ വെള്ളമില്ലാത്തതിനാല്‍ വാഴകളും വാടി ഒടിഞ്ഞു വീഴാറായ നിലയിലാണ്. മേല്‍ മണ്ണിലെ ചൂടേറ്റ് വേരുകള്‍ ഉണങ്ങി വാഴ തൈകൾ നശിക്കുകയാണ്. റംബൂട്ടാന്‍ കൃഷിയെയും ചൂട് കാര്യമായി ബാധിച്ചു. ഈ അവസ്ഥ തുടര്‍ന്നാല്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ നാശനഷ്ടം നേരിടേണ്ടി വരും.
പച്ചക്കറികൾക്കു വാട്ടം
പച്ചക്കറി കൃഷി മേഖലയെയാണ് ചൂട് ഏറെ ബാധിച്ചത്. വെണ്ടയും വള്ളിപ്പയറും പടവലവും വെള്ളരിയുമൊക്കെ അടങ്ങുന്ന വലിയ കൃഷിയിടങ്ങളും വീടുകളിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറി വിളകള്‍ കൃഷി ചെയ്യുന്ന അടുക്കളത്തോട്ടങ്ങളെയുമൊക്കെ ചൂട് കാര്യമായി ബാധിച്ചു.
പച്ചക്കറി ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായത് മാത്രമല്ല, വിളനഷ്ടവും കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. ചൂട് കൂടി വിളകള്‍ പാകമാകും മുന്‍പ് തന്നെ എല്ലാം കരിഞ്ഞുണങ്ങി കൊഴിയുകയാണ്. മുടക്കുമുതല്‍ പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്ന് കര്‍ഷകർ പറയുന്നു.
പാൽ ഉത്പാദനം
കുറഞ്ഞു
ചൂട് കൂടിയതോടെ ക്ഷീരമേഖലയും പ്രതിസന്ധിയിലാണ്. പാൽ ഉത്പാദനം പകുതിയായി കുറഞ്ഞു. ക്ഷീര സംഘങ്ങളില്‍ കര്‍ഷകര്‍ കൊണ്ടുവരുന്ന പാലിന്‍റെ അളവ് പകുതിയായി. കനത്ത ചൂടില്‍ പച്ചപ്പുല്ല് കിട്ടാക്കനിയായി . അത്യുഷ്ണം താങ്ങാനാകാതെ പശുക്കള്‍ ചത്തുവീഴുന്ന സാഹചര്യവും ഉണ്ട്. ചൂട് കൂടുന്ന മാസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. കാലിത്തീറ്റയ്ക്കും വൈക്കോലിനും ഇപ്പോൾ വില കൂടുതലാണ്. വേനല്‍ തുടര്‍ന്നാല്‍ ക്ഷീര കര്‍ഷകരുടെയും കൈപൊള്ളും.
റബറിനും പിടിച്ചു
നില്‍ക്കാനാകുന്നില്ല
ചൂട് അങ്ങനെയങ്ങ് തളർത്താത്ത റബര്‍ കൃഷിക്ക് ഇത്തവണ കരുത്ത് ക്ഷയിച്ച പോലെയാണ്. കനത്ത ചൂടിനെ തുടർന്ന് ഇലകള്‍ കരിഞ്ഞുണങ്ങി. പാല്‍ ലഭ്യതയും കാര്യമായി കുറഞ്ഞു. ടാപ്പിംഗ് പകുതിയോളം കുറഞ്ഞത് റബര്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തി. പുതയിടീല്‍ പ്രതിരോധം കാര്യമായ ഫലം കാണുന്നില്ല. ചെറു തൈകളില്‍ വെള്ളപൂശി സൂര്യപ്രകാശവും ചൂടും ചെറുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പൊള്ളിപ്പൊളിഞ്ഞ്
കൈതച്ചക്ക കൃഷി
കൈതച്ചക്ക കൃഷിക്ക് വേനല്‍ക്കാലമാണ് ഏറെ അനുയോജ്യമെങ്കിലും ചൂട് പരിധിവിട്ടാൽ വിളകളെ ബാധിക്കും. ആവശ്യമായ അളവില്‍ വെള്ളം ലഭിക്കാതെ വന്നാലും കൈതച്ചക്ക കൃഷിയുടെ താളം തെറ്റും. ജലസേചന സംവിധാനങ്ങളില്ലാത്ത കര്‍ഷകര്‍ക്കൊക്കെ വിളനഷ്ടം സംഭവിക്കുന്ന സമയമാണ് വേനൽക്കാലം.
ചൂട് കൂടിയത് മൂലം കിഴക്കന്‍ മേഖലയിലെ കൈതച്ചക്ക കൃഷി പ്രതിസന്ധിയിലാണ്. ചക്കയുണ്ടാകുന്ന ഞെടുപ്പില്‍ വിരിച്ചില്‍ സംഭവിച്ച് ചക്ക ഒടിഞ്ഞുപോകുന്ന സ്ഥിതി വ്യാപകമായി കണ്ടുവരുന്നു.
ചൂടുകാരണം കൈതച്ചക്കയുടെ പൂവ് വാടി പൊട്ടലുണ്ടായി ചക്കയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയില്‍ കൈതച്ചെടികള്‍ക്കു തണലേകാനാകുന്ന തെങ്ങോലകളുടെ ലഭ്യതക്കുറവും കര്‍ഷകരെ വലയ്ക്കുന്നു. വന്‍കിട കൃഷിക്കാര്‍ പ്ലാസ്റ്റിക് ചേര്‍ന്ന തണല്‍ വലകള്‍ വിരിച്ചാണു ചൂടിനെ പ്രതിരോധിക്കുന്നത്.
തെങ്ങിനും രക്ഷയില്ല
താപനില പരമാവധി 29 ഡിഗ്രി സെല്‍ഷ്യസ് ആയാലും നാളികേര കൃഷിക്ക് അനുകൂല ഘടകമാണ്. എന്നാല്‍ ഇത്തവണ ചൂടും വരള്‍ച്ചയും നാളികേര മേഖലയെ ദോഷമായി ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ഓലകളും പൂക്കുലകളും കരിഞ്ഞുണങ്ങി. ഫംഗസ് ബാധയും വെള്ളീച്ച ആക്രമണവും രൂക്ഷമായതോടെ തേങ്ങ ഉത്പാദനത്തിൽ ഗണ്യമായ കുറവാണുണ്ടായത്. ഇതേ ദുരവസ്ഥയാണ് കവുങ്ങ് കൃഷിക്കും.
വാര്‍ഷിക ശരാശരി താപനില സമീപകാലത്ത് ഉയര്‍ന്നത് തെങ്ങുകൃഷിയെ ദോഷകരമായി ബാധിച്ചതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ജില്ലയില്‍ തീരമേഖല ഒഴികെയുള്ള പ്രദേശങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ശരാശരി താപനില 34 ഡിഗ്രി സെല്‍ഷ്യസാണ്. ഇതാകാം വിളനാശത്തിന് കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പൗള്‍ട്രി കര്‍ഷകർക്കും
പ്രതിസന്ധി
ചൂട് കൂടിയതോടെ പൗൾട്രി കര്‍ഷകരും വൻ പ്രതിസന്ധിയിലായി. കനത്ത ചൂടും വേനല്‍ക്കാല രോഗങ്ങളും കാരണം കോഴികള്‍ ചത്തൊടുങ്ങുകയാണ്. താപനില വര്‍ധിച്ചതിനാല്‍ ഉത്പാദനവും കുറഞ്ഞു.

പരമ്പര തുണയായി ഹോം ഗര്‍ഡുകള്‍ക്ക് വെയില്‍ സൂരക്ഷ
നിര്‍ബന്ധം

കൊച്ചി: ചുട്ടുപൊള്ളുന്ന ചൂടില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ സമൂഹത്തിനു മുന്നിൽ കൊണ്ടുന്ന ദീപികയുടെ പരമ്പര ഹോം ഗാര്‍ഡുകള്‍ക്ക് തുണയായി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടൻ ജില്ലാ ലേബര്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എറണാകുളം നഗരത്തില്‍ പൊള്ളുന്ന വെയിലില്‍ ജോലിയെടുക്കുന്ന ഹോം ഗാര്‍ഡുകളെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. തൊഴില്‍ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സമയ ക്രമീകരണം പാലിക്കണമെന്ന് ഹോം ഗാര്‍ഡുകള്‍ക്കും ഇവരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച് ട്രാഫിക് പോലീസിനും നിര്‍ദേശം നല്‍കി. വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ജോലികള്‍ ചെയ്യരുതെന്ന തൊഴില്‍ വകുപ്പിന്‍റെ നിര്‍ദേശം ഹോം ഗാര്‍ഡുകളുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
ഇവര്‍ക്ക് വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുടയോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നുമില്ല. ഇത് ഉത്തരവിന്‍റെ ലംഘനമായി കണ്ട ഉദ്യോഗസ്ഥര്‍ ആദ്യഘട്ടമെന്ന നിലയില്‍ മുന്നറിയിപ്പ് നല്‍കി മടങ്ങി. തുടര്‍ന്നും നിര്‍ദേശം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.