അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാൻ ഫണ്ടനുവദിച്ചു
Wednesday, March 29, 2023 12:31 AM IST
കോലഞ്ചേരി: കോരൻ കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാൻ ഫണ്ടനുവദിച്ചു. പി വി. ശ്രീനിജിൻ എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് സർക്കാർ നടപടി.
ഇതിനായി 14,38,79, 940 രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കുന്നതോടൊപ്പം അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്‍റെ വില നൽകുന്നതിനും റോഡ് നിർമിക്കുന്നതിനും അടക്കമാണ് തുക.
കുന്നത്തുനാട്-പിറവം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിലെ കറുകപ്പിള്ളി കോരൻ കടവിന് കുറുകെയാണ് പാലം നിർമിക്കുന്നത്. പാലം നിർമാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ മൂലം തുടർ പ്രവർത്തനങ്ങൾ വൈകി. ഇതേത്തുടർന്ന് പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയടക്കം കണ്ട് നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് സർക്കാർ നടപടി.
പാലവും അപ്രോച്ച് റോഡും യാഥാർഥ്യമാകുന്നതോടെ രണ്ട് മണ്ഡലങ്ങളുടെയും ഗ്രാമീണ മേഖലയിൽ വികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ പറഞ്ഞു.