വടുതല റെയില്‍വേ മേല്‍പ്പാലം! സ്ഥലമെടുപ്പിന് 67.51 കോടി
Thursday, March 30, 2023 12:40 AM IST
കൊച്ചി: വടുതല റെയില്‍വേ ക്രോസിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി 2016ല്‍ വിഭാവനം ചെയ്ത വടുതല മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുക്കലിന് 67.51 കോടി രൂപ അനുവദിച്ചതായി ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു.

സ്ഥലമേറ്റെടുക്കലിന് നേരിട്ട തടസങ്ങളാണ് പദ്ധതി വൈകാന്‍ ഇടയായത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷനെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിനിടെ റെയില്‍വേ പാതയുടെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് തടസം നേരിടുകയും പുതിയ ഡിസൈന്‍ തയാറാക്കേണ്ടി വരികയും ചെയ്തു.

പുതുക്കിയ ഡിസൈന്‍ പ്രകാരം 1.50 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ആദ്യ ഡിസൈന്‍ പ്രകാരം ഒരേക്കര്‍ ഭൂമി മതിയായിരുന്നു. കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതിനാലാണ് ഇത്രയും തുക അനുവദിച്ചത്. റവന്യു വകുപ്പില്‍നിന്നു പദ്ധതി കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമാക്കിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

വടുതല റെയിൽവേ ക്രോസിൽ ഗേറ്റടച്ചിടുന്നതു മൂലം ചില സമയങ്ങളിൽ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ആശുപത്രികളിലേക്കു വരുന്ന ആംബുലൻസുകളും മറ്റും ഏറെ നേരം ഇവിടെ കാത്തു കിടക്കേണ്ടി വരുന്നത് പതിവായിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ മേൽപ്പാലം വേണമെന്ന് മുറവിളി ഉയർന്നത്. മേൽപ്പാലം വരു ന്നതോടെ ഇവിടുത്തെ ഗതാ തക്കുരുക്കിനും പരിഹാരമാകും.