ഭൂമി തരംമാറ്റം: ഏജന്‍റ് മാഫിയ പിടിമുറുക്കുന്നു
Saturday, April 1, 2023 12:21 AM IST
കാക്കനാട് : ഇടനിലക്കാരെ ഒഴിവാക്കി ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ ഓൺലൈനായി നല്കാമെന്നിരിക്കെ, വളഞ്ഞ വഴികളിലൂടെ, ഭൂമി തരം മാറ്റികൊടുക്കുന്ന ഏജന്‍റ് മാഫിയ ഇപ്പോഴും സജീവം. താണപാടം, പടമുകൾ, പാലച്ചുവട് തുടങ്ങിയ പ്രദേശങ്ങളിൽ പരസ്യമായി ഫ്‌ളക്‌സുകൾ സ്ഥാപിച്ചാണ് സംഘം ആളുകളെ വലയിൽ വീഴ്ത്തുന്നത്.
മാസങ്ങൾക്കുമുമ്പ് കാക്കനാട്, വാഴക്കാല, പറവൂർ മേഖലകളിൽ സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡേറ്റാബാങ്കിൽപ്പെട്ട സ്ഥലംപോലും തന്ത്രപരമായി അനുകൂല ഉത്തരവുകൾ സമ്പാദിച്ച് തരംമാറ്റുന്നതാണ് രീതി. സംഘങ്ങൾ ഇതുവഴി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഡേറ്റാ ബാങ്കിൽപ്പെട്ട ഭൂമി തരംമാറ്റാൻ മാർഗമില്ലാതെ വിഷമിക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. പണം നൽകിയാൽ എത്ര ഏക്കറും തരം മാറ്റി കരഭൂമിയാക്കി നൽകാമെന്നാണ് സംഘങ്ങളുടെവാഗ്ദാനമെന്ന് പറയപ്പെടുന്നു. അഞ്ചു സെന്‍റ് ഭൂമി തരം മാറ്റി രേഖകളുണ്ടാക്കാൻ വൻതുക ഏജന്‍റ് ആവശ്യപ്പെടുന്നതായാണ് ആക്ഷേപം.
ഇടനിലക്കാർ വഴി ഭൂമിതരംമാറ്റം വ്യാപകമായി നടക്കുന്നുണ്ടെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണ് പരസ്യബോർഡുകൾ വച്ചുള്ള കാൻവാസിംഗ്