മോട്ടോര്‍ ശേഷി കൂട്ടി വില്പന: നാല് ഇലക്്ട്രിക് സ്‌കൂട്ടര്‍ ഷോറൂമുകള്‍ക്ക് പൂട്ടുവീണു
Saturday, May 27, 2023 1:03 AM IST
കൊച്ചി: ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ശേഷി കൂട്ടി തട്ടിപ്പു നടത്തിയ കൊച്ചിയിലെ നാലു ഷോറൂമുകള്‍ക്ക് പൂട്ടുവീണു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് നേരിട്ടു നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലി ക്കാതെ വാഹനങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. സംസ്ഥാനത്തുടനീളം നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയില്‍ 12 ഷോറൂമുകളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ ഷോറൂമുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവ ഉടന്‍ അടച്ചുപൂട്ടുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഇലക്‌ട്രിക് സ്‌കൂട്ടറുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 250 വാട്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ 1000ന് മുകളില്‍ പവര്‍ കൂട്ടി വില്പന നടത്തുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തിയത്.

ലൈസന്‍സ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്‌കൂട്ടറുകളുടെ പരമാവധി വേഗം 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങള്‍ കൊച്ചി നഗരത്തില്‍ 40ന് മുകളില്‍ വേഗത്തിൽ‍ ഓടുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണു അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷനും ഇത് ഓടിക്കാന്‍ ലൈസന്‍സും ആവശ്യമില്ല.

ഇന്നലെ നടത്തിയ പരിശോധനയില്‍ നടപടി നേരിട്ട ഷോറൂമുകളില്‍ വിറ്റിരുന്ന വാഹനങ്ങളുടെ ശേഷി 900 മുതല്‍ 1800 വരെയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വ്യാപക പരാതി: കമ്മീഷണര്‍

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്പരിശോധന നടത്തിയത്. ഇലക്‌ട്രിക് വാഹനങ്ങള്‍ ഇടിച്ചാല്‍ കേസെടുക്കാന്‍ പോലീസിനു പരിമിതിയുണ്ട്. പരിക്കേല്‍ക്കുന്നവര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ്ഇലക്‌ട്രിക് വാഹനങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. പരിശോധനയില്‍ മോട്ടോര്‍ശേഷി വര്‍ധിപ്പിച്ചു തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പരിശോധന തുടരുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് പറഞ്ഞു.

മെയ്ഡ് ഇന്‍ ചൈന മോട്ടോര്‍

ചൈനയില്‍നിന്ന് എത്തിക്കുന്ന മോട്ടോറുകളാണ് വാഹനങ്ങളിൽ‍ പുതുതായി സ്ഥാപിക്കുന്നത്. ഇവയ്ക്കു വാറണ്ടിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. വാഹനം വാങ്ങുന്ന ഭൂരിഭാഗം ആളുകളും അറിയാതെയാണ് ഉപയോക്താക്കളാകുന്നത്.

ഇത്തരത്തിലുളള മോട്ടോറുകള്‍ വാഹനം വേഗം നശിപ്പിക്കുമെന്ന് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.