കപ്പയ്ക്ക് കുമിൾ രോഗബാധ
Sunday, June 4, 2023 7:17 AM IST
പാലക്കുഴ: കപ്പ കർഷകരെ പ്രതിസന്ധിയിലാക്കി കുമിൾ രോഗബാധ. പഞ്ചായത്തിൽ വ്യാപകമായി കപ്പക്കൃഷിയിൽ കുമിൾ രോഗം കണ്ടെത്തിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്. വടക്കൻ പാലക്കുഴയിലെ മനയ്ക്കപ്പാടത്തും കോഴിപ്പിള്ളിയിലുമാണ് രോഗം കണ്ടെത്തിയത്. മനയ്ക്കപ്പാടത്ത് 12 കർഷകരുടെ 10 ഏക്കറിലെ 32000 ചുവട് കപ്പ അഴുകി നശിച്ചു. പ്രദേശത്തെ 80 ശതമാനം കൃഷിയും നശിച്ച സ്ഥിതിയാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത് പാലക്കുഴ പഞ്ചായത്തിലാണ്. ഫ്യൂസേറിയം ഫംഗസ് ബാധമൂലം കപ്പയുടെ ചുവടുഭാഗം ചീഞ്ഞ് അഴുകുന്ന രോഗാവസ്ഥയാണിത്. വയലിൽ കൃഷി ചെയ്ത കപ്പയെയാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. കോഴിവളം ഉപയോഗിക്കുന്ന കൃഷിയിടങ്ങളിലും രോഗം പടർന്നുപിടിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീകാര്യം കേന്ദ്രം, കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കോട്ടയം കുമരകം കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം പാലക്കുഴയിലെത്തി പരിശോധന നടത്തി. സാന്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പഞ്ചായത്തിൽ കഴിഞ്ഞ വർഷവും കപ്പ കൃഷിക്ക് കുമിൾ രോഗബാധയുണ്ടായിരുന്നു.

എം.എൽ. ജീവ, എസ്.എസ്. വീണ, കെ. സൂസൻ ജോണ്‍, ടി.എം. ഷീനിൽ, എം.കെ. ധന്യ, വി.എസ്. ദേവി, പി.എസ്. ബിന്ദു പല്ലവി നായർ, റസിയ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കർഷകർക്ക് രോഗപ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നൽകിയാണ് സംഘം മടങ്ങിയത്.