തൃപ്പൂണിത്തുറ: ഫ്ലാറ്റിൽ നിന്നും മയക്കുമരുന്നുമായി ദന്ത ഡോക്ടർ അറസ്റ്റിലായ കേസിലെ കൂട്ടുപ്രതികളെ ഹിൽപാലസ് പോലീസ് പിടികൂടി. കേസിലെ 2-ാം പ്രതി കളമശേരി പള്ളിലാംകരയിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ വലിയമരം പുന്നക്കൽ പുരയിടം വീട്ടിൽ സുഹൈൽ നൗഷാദ് (31),

ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ആലപ്പുഴ ആറാട്ടുവഴി കനാൽ പാണ്ടിയാലക്കൽ പി. അരവിന്ദ്(27), മയക്കുമരുന്ന് കച്ചവടത്തിനായി ഫ്ലാറ്റ് വാടകയ്ക്കെടുത്തു നൽകിയ തിരുവനന്തപുരം നെല്ലനാട് മുതാക്കൽ കുന്നുവിള വിഷ്ണു നാരായണൻ(34) എന്നിവരാണ് പിടിയിലായത്.

ഇതിൽ രണ്ടാം പ്രതി കേസന്വേഷണത്തിനിടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. മറ്റു രണ്ട് പ്രതികളെ ഹിൽപാലസ് സിഐ എ.എൽ. യേശുദാസ്, എഎസ്ഐ ഉമേഷ് കെ. ചെല്ലപ്പൻ, സിപിഒ മാരായ ബൈജു, സിജിത്ത്, പ്രവീൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ആലപ്പുഴ സ്വദേശി ഡോ. രഞ്ചു ആന്‍റണിയെ 2.56 ഗ്രാം എംഡിഎംഎ, 18.45 ഗ്രാം എൽഎസ്ഡി ഷുഗർ ക്യൂബ്, 33.68 ഗ്രാം കഞ്ചാവ് എന്നിവയുമായി പേട്ട പാലത്തിനടുത്തുള്ള ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ ജനുവരി 16നാണ് സിറ്റി ഡാൻസാഫ് വിഭാഗം അറസ്റ്റ് ചെയ്തത്. നാലു പ്രതികളും റിമാൻഡിലാണ്.