എസ്പിബിയെ ഹൃദയത്തോടു ചേർത്തു പിടിച്ചൊരു ആരാധകനുണ്ട് മേലൂരിൽ
Sunday, September 25, 2022 12:47 AM IST
മേലൂർ: അതുല്യ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം. എസ്പിബിയെ ഹൃദയത്തോടു ചേർത്തു പിടിച്ചൊരു ആരാധകനുണ്ട് മേലൂരിൽ.

കല്ലുകുത്തി ആയത്തുപറന്പിൽ ബാലൻ മകൻ ശിവ (48)നാണ് ഈ ആരാധകൻ. ചെറുപ്പത്തിൽ ശിവൻ റേഡിയോയിലൂടെയാണ് ഈ ഗായകനെക്കുറിച്ച് അറിയുന്നത്. പിന്നീട് അദ്ദേഹം പാടിയ ഓഡിയോ കാസറ്റ്, സിഡികൾ ശേഖരിച്ചു തുടങ്ങി. കൈവശമുള്ളത് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുളള അയ്യായിരത്തിലധികം ഗാനശേഖരം. 16 ഭാഷകളിലായി 46,000 പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ചിലത് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലന്ന് ഇദ്ദേഹം പറയുന്നു.

ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും എസ്പിബിയുടെ പാട്ടുകൾ അന്വേഷിച്ചു. ആലുവയിലെ ഒരു കാസറ്റ് കടയിൽ നിന്നുമാണ് കൂടുതൽ കാസറ്റുകൾ ലഭിച്ചതെന്നു ശിവൻ പറയുന്നു.

ഇന്‍റർനെറ്റിൽ ഇറങ്ങിയിട്ടുള്ള എസ്പിബിയുടെ എല്ലാ പാട്ടുകളും ഇദ്ദേഹം ഡൗണ്‍ലോഡ് ചെയ്ത് പെൻഡ്രൈവുകളിൽ സൂക്ഷിച്ചിട്ടുണ്ട്. അതുല്യ കലാകാരനായ ഗായകന്‍റെ എല്ലാ പാട്ടുകളെ കുറിച്ചും അവയുടെ വിവരണവും ശിവനു മനഃപ്പാഠമാണ്.

മലയാളത്തിൽ ഒരു മുഴുനീള ഭക്തിഗാനം ആദ്യമായി എസ്പിബി പാടിയത് മാമലവാസൻ ആണെന്ന് ഇദ്ദേഹം പറയുന്നു. പാട്ടുകൾ ശ്രവിക്കാൻ പഴയ കാല റിക്കാഡുകളും പുതിയ രീതിയിലുള്ള സംവിധാനവുമൊരുക്കി വീട് ഒരു സ്റ്റുഡിയോക്ക് തുല്യമാക്കിയിരിക്കുകയാണ്. കൊടുങ്ങല്ലൂരിലെ ഒരു പരിപാടിയിൽ ഗായകനെ കാണുവാനും അദ്ദേഹത്തിന്‍റെ പാട്ട് നേരിട്ടു കേൾക്കുവാനും സാധിച്ചതിന്‍റെ സന്തോഷ നിമിഷം എക്കാലത്തും ഈ ആരാധകന്‍റ സ്മരണയിലുണ്ട്.
അമ്മ ശാന്തയും ഭാര്യ സുബിഷയും മക്കൾ ആദിത്യ, വൈഗ എന്നിവർ ഉൾപ്പെടുന്നതാണ് ശിവന്‍റ കുടുംബം.

ഒരിക്കലും മരിക്കാത്ത ഓർമ്മകളിൽ ഇന്നും ജീവിക്കുകയാണ് എസ്.പി. ബാലസുബ്രഹ്മണ്യന്നെന്ന കലാകാരൻ.