കൂടൽമാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കെട്ടിടസമുച്ചയം; മണ്ണുപരിശോധന ആരംഭിച്ചു
Tuesday, September 27, 2022 12:41 AM IST
ഇരിങ്ങാലക്കുട: കൂടൽമാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നതിന് നവംബറിൽ തറക്കല്ലിടാനൊരുങ്ങി ദേവസ്വം.
ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും പ്രവൃത്തികൾ ആരംഭിച്ചാൽ എട്ടുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ചെയർമാൻ യു. പ്രദീപ്മേനോൻ പറഞ്ഞു. ഇതിന്‍റെ മുന്നോടിയായി സ്ഥലത്ത് മണ്ണുപരിശോധന ആരംഭിച്ചു. തൃശൂർ എൻജിനീയറിംഗ് കോളജിൽ നിന്നുള്ള വിദഗ്ധസംഘത്തിന്‍റെ നേതൃത്വത്തിലാണ് മണ്ണുപരിശോധന നടക്കുന്നത്. മണിമാളിക സ്ഥലത്ത് കെട്ടിടസമുച്ചയം നിർമിക്കുന്നതിന് നേരത്തെതന്നെ ദേവസ്വം കമ്മീഷണറുടെ ഭരണാനുമതി ലഭിച്ചിരുന്നു.
മൂന്നുനിലകളിലായി ഠാണാവിൽ ദേവസ്വം നിർമിച്ച സംഗമേശ്വര കോംപ്ലക്സിന്‍റെ മാതൃകയിലാണ് ഇവിടേയും നിർമിക്കാൻ ഉദ്ദേശിക്കുന്നത്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ദേവസ്വമായതിനാൽ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ളവരിൽനിന്ന് മൂന്നോ, നാലോ വർഷത്തെ പണം മുൻകൂറായി വാങ്ങി കെട്ടിടം നിർമിക്കാനാണ് തീരുമാനം.
ഒട്ടേറെപേർ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും അവരുമായി സംസാരിച്ച് കരാർ ഒപ്പുവെച്ചാൽ പണി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. നേരത്തെ പ്ലാനും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും കെട്ടിടത്തിലെ വാടകക്കാരിൽ ചിലർ കെട്ടിടം പൊളിക്കുന്നതിനെതിരെ രംഗത്തെത്തിയതോടെ ദേവസ്വം പദ്ധതിയിൽനിന്ന് പിറകോട്ടുപോകുകയായിരുന്നു. പേഷ്കാർ റോഡിനും കുട്ടംകുളത്തിനും അഭിമുഖമായി നിന്നിരുന്ന മണിമാളിക കെട്ടിടം വർഷങ്ങളായി ചോർന്നൊലിച്ച് അപകട ഭീഷണിയിലായിരുന്നു.
തുടർന്ന് നഗരസഭ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ചുനീക്കാൻ ദേവസ്വം നോട്ടീസ് നൽകിയതിനെ തുടർന്ന് വാടകക്കാരിൽ ചിലർ ഒഴിഞ്ഞുപോയെങ്കിലും ചിലർ കോടതിയെ സമീപിച്ചു. തുടർന്ന് കെട്ടിടം പൊളിച്ചുനീക്കാൻ ദേവസ്വത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത വാടകക്കാരുടെ യോഗത്തിലെ ധാരണയെ തുടർന്നാണ് കെട്ടിടം പൊളിച്ചുനീക്കിയത്.