പ്രതീക്ഷ കൈവിടാതെ, മുണ്ടകൻ വിളയിറക്കാൻ കർഷകർ
Friday, September 30, 2022 12:39 AM IST
കോടാലി: മഴയിൽ വെള്ളം കയറി ഒന്നാം വിള നശിച്ച കോടാലി പാടത്ത് മുണ്ടകൻ കൃഷിക്കുള്ള ഒരുക്കത്തിലാണ് കർഷകർ. രണ്ടു വട്ടം വിരിപ്പ് കൃഷിയിറക്കിയെങ്കിലും മുളച്ചു തുടങ്ങിയ നെൽച്ചെടികൾ വെള്ളക്കെട്ടിൽ നശിച്ചെങ്കിലും നിരാശരാകാതെ മികച്ച വിളവൊരുക്കാൻ വീണ്ടും പാടത്തേക്കിറങ്ങുകയാണ് ഇവർ.

മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും മുണ്ടകൻ വിള മാത്രം ഇറക്കുന്പോൾ ആണ്ടിൽ രണ്ടു വട്ടം നെൽകൃഷിചെയ്യുന്ന വിരലിലെണ്ണാവുന്ന പാടശേഖരങ്ങളിലൊന്നാണ് കോടാലിപാടം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെള്ളക്കെട്ട് ഭയന്നാണ് കോടാലി പാടത്തെ കർഷകർ കൃഷിയിറക്കുന്നത്.

2018ലെ പ്രളയം മുതൽ ഒന്നാം വിളയായ വിരിപ്പ് പലപ്പോഴും വെള്ളം കയറി നശിച്ച അനുഭവമാണ് ഇവിടത്തെ കർഷകർക്ക് പറയാനുള്ളത്.ഈ വർഷവും കനത്ത മഴയെ തുടർന്ന് ദിവസങ്ങളോളം കൃഷി വെള്ളത്തിനടിയിലായതിനാൽ കോടാലി പാടശേഖരത്തിന്‍റെ പകുതിയിലേറെ നിലത്ത് വിരിപ്പു കൃഷി നശി്ച്ചുപോയിരുന്നു.

ജൂലൈ മാസത്തിൽ വിരിപ്പിന് വിത്തിട്ടതിനു പിന്നാലെയാണ് മഴ തുടർച്ചയായി പെയ്ത് ദിവസങ്ങളോളം വെള്ളക്കെട്ടുണ്ടായത്. ഒരാഴ്ചയിലേറെ ഇങ്ങനെ വെള്ളക്കെട്ടുണ്ടായതിനാൽ മുളപൊട്ടി വേരു പിടിക്കാൻ തുടങ്ങിയ നെൽച്ചെടികൾ ചീഞ്ഞുപായി. അന്പതേക്കറിലെ കൃഷിയാണ് ഇങ്ങനെ നശിച്ചത്.

വെള്ളമിറങ്ങിയപ്പോൾ മൂപ്പു കുറഞ്ഞ വിത്തുപയോഗിച്ച് വീണ്ടും ഇവിടെ കൃഷിയിറക്കി. ഒാഗസ്റ്റ് ആദ്യത്തിൽ തുടർച്ചയായി കോരിച്ചൊരിഞ്ഞ മഴയിൽ രണ്ടാം വട്ടം വിതച്ചതും വെള്ളം കയറി നശിച്ചു പോയി. വെള്ളിക്കുളം വലിയ തോടിനോടു ചേർന്നുള്ള കോടാലി പാടശേഖരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് തോട് വൃത്തിയാക്കാത്തതിനാലാണെന്ന് കർഷകർ പറയുന്നു.വലിയതോടിന്‍റെ ഇരുവശത്തും കൈത അടക്കമുള്ള ചെടികൾ വളർന്ന് നീരൊഴുക്ക് തടസപ്പെടുന്നതാണ് പാടശേഖരത്തിലേക്ക് വെള്ളം കയറാൻ ഇടയാക്കുന്നത്.

മഴയൊഴിഞ്ഞ്് മാനം തെളിഞ്ഞതോടെ മുണ്ടകൻ കൃഷിക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കർഷകർ. ഉമ വിത്തുപയോഗിച്ച് ഞാറ്റടി തയ്യാറാക്കിയാണ് മുണ്ടകൻ വിള ഇറക്കുന്നത്. ഇതിനായി നിലമൊരുക്കുന്ന പണികൾ തുടങ്ങി കഴിഞ്ഞു.

മാങ്കുറ്റിപ്പാടം ക്രോസ് ബാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് കോടാലി പാടത്തെ കൃഷി. നിലമൊരുക്കാനായി ട്രാക്റ്റർ എത്തിച്ചെങ്കിലും ക്രോസ് ബാറിലെ വെള്ളം രാത്രിയിൽ ആരോ തുറന്നു വിടുന്നതിനാൽ കണ്ടങ്ങളിൽ വേണ്ടത്ര വെള്ളം കെട്ടിനിർത്താൻ കഴിയാതെ വരുന്നതായി കർഷകർ പരാതിപ്പെട്ടു.